ബഹനഗർ: ഒഡീഷയിലുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർ ഇപ്പോഴും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആളുകളെ കണ്ടെത്തുന്നതിനായി സൈന്യവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 237 പേർ അപകടത്തിൽ മരിച്ചുവെന്നാണ് കണക്ക്. എന്നാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. പലരുടേയും നില ഗുരുതരമായി തുടരുകയാണ്. 900ത്തിലധികം പേർക്കാണ് പരിക്കേറ്റത്.
വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ്, അഗ്നിരക്ഷാസേന തുടങ്ങീ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി ബഹനഗറിൽ എത്തിയിട്ടുണ്ട്. ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലേയും എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളോടും സജ്ജാരായിരിക്കാൻ നിർദ്ദേശം നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലായി തുടരുകയാണെന്ന് ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ സത്യബ്രത സാഹു പറഞ്ഞു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ അപകടസ്ഥലം സന്ദർശിത്തും. കൊൽക്കത്ത സന്ദർശനം വെട്ടിച്ചുരുക്കി അദ്ദേഹം ഒഡീഷയിലെ ബാലസോറിലേക്ക് തിരിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും ബാലസോറിൽ എത്തിയിട്ടുണ്ട്. ഇരുവരും അപകടസ്ഥലം സന്ദർശിക്കുകയാണ്.
Discussion about this post