ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാസോറിൽ അപകടമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപകട സ്ഥലത്തെ റെയിൽ ഗതാഗതം വേഗം പുന:സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. മരണ സംഖ്യ മുന്നൂറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വൻ ദുരന്തത്തിന് കാരണക്കാരായവരെ ഉടൻ കണ്ടെത്തും. ഇലക്ട്രോണിക് ഇന്റർലോക്കിംഗിൽ ഉണ്ടായ മാറ്റമാണ് വലിയ അപകടത്തിൽ കലാശിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post