അലഹാബാദ്: ഹിന്ദുമതം സ്വീകരിച്ച യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ഫത്വ പുറപ്പെടുവിച്ചു; ഇസ്ലാമിക പണ്ഡിതന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. വസീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി എന്ന യുവാവിനെ കൊലപ്പെടുത്താൻ ഫത്വ പുറപ്പെടുവിച്ചെന്ന കുറ്റമാണ് മൗലാന സയ്യിദ് മുഹമ്മദ് ഷബീബുൾ ഹുസൈനിയ്ക്ക് എതിരെയുള്ളത്.
എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ പുറപ്പെടുവിച്ച ഫത്വയെ പരാമർശിച്ച് ജിതേന്ദ്രയുടെ മരണം അഭികാമ്യമാണെന്ന് മൗലാന സയ്യിദ് മുഹമ്മദ് ഷബീബുൾ ഹുസൈനി യൂട്യൂബിലെ ഒരു ചാനലിൽ പ്രസ്താവന നടത്തിയിരുന്നു.
താൻ ഹിന്ദുമതം സ്വീകരിച്ചതിന് പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടെന്നും വീഡിയോയിലൂടെ വീണ്ടും ഭീഷണി ഇരട്ടിയായെന്നും കാണിച്ച് ജിതേന്ദ്ര പരാതി നൽകുകയായിരുന്നു. മൗലാനയുടെ വീഡിയോയിൽ അനുസരിച്ച്, മുർതാദ് ഫിത്രിക്ക് (മുസ്ലീം മാതാപിതാക്കൾക്ക് ജനിച്ചിട്ടും ഇസ്ലാമിനെതിരെ കലാപം നടത്തി കാഫിറാകുന്നയാൾ) ശിക്ഷ കൊലപാതകം മാത്രമാണെന്നും ആർക്കും ഇല്ലെന്നും. അവനോട് ക്ഷമിക്കാനുള്ള അവകാശം ഇല്ലെന്നും പറയുന്നു.
ഖുർആനിലെയും ഇസ്ലാമിക കർമ്മശാസ്ത്രത്തിലെയും വ്യവസ്ഥകൾ/പ്രഭാഷണങ്ങൾ മാത്രമാണ് താൻ പരാമർശിച്ചതെന്ന് മൗലാന ഹുസൈനി അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരു സൂക്തം പോലും പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
Discussion about this post