തിരുവനന്തപുരം: 12 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി സെപ്റ്റിക് ടാങ്കിൽ പരിശോധന. ബന്ധുക്കളും മകളും സംശയം ഉയർത്തിയതിനെ തുടർന്നാണ് പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ(42) കാണാതായതുമായി ബന്ധപ്പെട്ട് മകൾ ഒരു വർഷം മുൻപ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
ആറ് മാസം മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിൻറെ സെപ്റ്റിക് ടാങ്കാണ് പരിശോധനയ്ക്കായി തുറക്കുന്നത്. 12 വർഷം മുമ്പ് ഷാമില മലപ്പുറത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്നു. വീട്ടിൽ നിന്ന് രണ്ട് മക്കളെ വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോയതാണ്. തുടർന്ന് കാണാതാകുകയായിരുന്നു. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പ്രവർത്തിച്ച കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് പരിശോധിക്കുന്നത്.
അതേസമയം ഷാമിലയുടെ കുടുംബവസ്തു തർക്കമാണ് ഇപ്പോൾ പരാതി നൽകാൻ കാരണമെന്ന് പോലീസ് പറയുന്നു.ഷാമിലയുടെ സഹോദരനും സഹോദരിയും തമ്മിൽ തർക്കം നടക്കുന്നുണ്ട്.
Discussion about this post