കോയമ്പത്തൂർ : പിറന്നാൾ ആഘോഷത്തിനെതിരെ ആൺസുഹൃത്തിനെ അമ്മാവൻ വെട്ടിക്കൊന്നതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയത്താണ് സംഭവം. മയിലാടുംപാറയിൽ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. സുന്ദരപുരം സ്വദേശിയായ പ്രശാന്ത്(21) ജൂൺ അഞ്ചിനാണ് കൊല്ലപ്പെട്ടത്. ഇതിൽ മനംനൊന്താണ് 18 കാരി ആത്മഹത്യ ചെയ്തത്.
ജൂൺ 5 ന് രാത്രി സുഹൃത്തുക്കളുമായി ധന്യ വീട്ടിൽ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. പ്രശാന്തും അന്ന് വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രശാന്തും ധന്യയുടെ അമ്മാവൻ വിഘ്‌നേഷുമായി അന്ന് വഴക്കുണ്ടായി. തുടർന്ന് വിഘ്‌നേഷ് പ്രശാന്തിനെ വെട്ടിക്കൊല്ലുകയായിരുന്നു. ധന്യയുടെ കൺമുന്നിൽ വെച്ചാണ് കൊല നടന്നത്. സംഭവത്തിൽ വിഘ്‌നേഷിനെ ചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ മനംനൊന്ത് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ച്. പ്രണയത്തിലായിരുന്ന ഇവർ കഴിഞ്ഞ മാർച്ചിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post