ലക്‌നൗ : വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ മിശ്രൗലിയയിലാണ് സംഭവം. സിസ്വാൻ ഗ്രാമവാസിയായ സസ്വള്ളയാണ് അറസ്റ്റിലായത്. ദളിത് യുവതിയായ ലക്ഷ്മിയെയാണ് ഇയാൾ കബളിപ്പിച്ചത്. സംഭവത്തിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് സിസ്വള്ളയ്‌ക്കെതിരെ കേസെടുത്തത്. ഇയാൾക്കൊപ്പം അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.
നാല് വർഷം മുൻപാണ് യുവതിയുടെ ആദ്യ വിവാഹം നടന്നത്. ശൈലേഷ് കുമാറാണ് ലക്ഷ്മിയുടെ ഭർത്താവ്. എന്നാൽ മെയ് 31 ന് രാത്രി യുവതിയെ കാണാതായി. സ്വർണവും 55,000 രൂപയുമെടുത്താണ് യുവതി ഒളിച്ചോടിയത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ സിസ്വാൻ ഗ്രാമവാസിയായ സസ്വള്ളയ്‌ക്കൊപ്പമാണ് യുവതി ഒളിച്ചോടിയത് എന്ന് കുടുംബം കണ്ടെത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മുംബൈയിലേക്കാണ് ഇയാൾ യുവതിയെ കൊണ്ടുപോയത്. അവിടെ വെച്ച് യുവതിയെ നിർബന്ധിച്ച് മതം മാറ്റി. ലക്ഷ്മി മുസ്‌കാൻ ആയി. തുടർന്ന് മുസ്‌കാനെ ഇയാൾ നിക്കാഹ് ചെയ്യുകയായിരുന്നു.
എന്നാൽ ഇക്കാര്യം ലക്ഷ്മി മുംബൈയിൽ എത്തുന്ന മുൻപ് തന്റെ അമ്മാവനെ വിളിച്ച് അറിയിച്ചിരുന്നു. തന്നെ നിർബന്ധിച്ച് മുംബൈയിലേക്ക് കൊണ്ടുപോയി മതംമാറ്റാൻ ശ്രമിക്കുകയാണെന്നാണ് യുവതി ആരോപിച്ചത്. തുടർന്ന് ശൈലേഷിന്റെ കുടുംബം മുംബൈയിലെത്തി യുവതിയെ മോചിപ്പിച്ച് കൊണ്ടുവന്നു.
Discussion about this post