ബംഗലൂരു; 25 വർഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ച ശ്രീനിവാസ് സ്വാമി അന്തരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് പരിചിതമായ
ശബ്ദത്തിന്റെ ഉടമയായിരുന്നു ബാംഗളൂർ സ്വദേശി ശ്രീനിവാസ് സ്വാമി.
കന്നഡയും മലയാളവും കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളും ശ്രീനിവാസ് സ്വാമി കൈകാര്യം ചെയ്യുമായിരുന്നു. ശബരിമലയിലെ തിരക്കിൽ കൂട്ടം തെറ്റിപ്പോകുന്ന കന്നി അയ്യപ്പൻമാരെയും പ്രായമായവരെയുമൊക്കെ തേടി സന്നിധാനത്ത് സ്പീക്കറുകളിലൂടെ മുഴങ്ങിയിരുന്നത് ശ്രീനിവാസ് സ്വാമിയുടെ ശബ്ദമായിരുന്നു.
പൂജകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമുളള വിവരങ്ങൾ മൈക്കിലൂടെ ഭക്തരെ അറിയിക്കുന്നതും കളഞ്ഞുകിട്ടുന്ന വിലപിടിപ്പുളള സാധനങ്ങളുടെ ഉടമസ്ഥരെ തേടിയുളള അറിയിപ്പുകളും കൂടുതലും കൈകാര്യം ചെയ്തിരുന്നത് ശ്രീനിവാസ് സ്വാമിയാണ്. ശബരിമലയിൽ സ്ഥിരമായി എത്തുന്ന ഭക്തരുമായും ദേവസ്വം ജീവനക്കാരുമായുമൊക്കെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയുമാണ്.
Discussion about this post