Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

മുടിയുടെ നിറം വരെ ചാൾസ് രാജകുമാരന്റെ ക്രൂര പരിഹാസങ്ങൾക്ക് കാരണമായി;താൻ ജനിച്ചതിന് ശേഷമുള്ള അമ്മയുടെ പ്രണയ ബന്ധത്തെ ചൊല്ലി പിതൃത്വത്തെ ചോദ്യം ചെയ്തത് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ; എല്ലാം രാജകുടുംബത്തിൽ നിന്ന് പുറത്താക്കാൻ; ഹാരി രാജകുമാരൻ

by Brave India Desk
Jun 13, 2023, 08:07 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ; ബ്രിട്ടീഷ് രാജാവായി സ്ഥാനമേറ്റെടുത്ത ചാൾസ് മൂന്നാമൻ രാജാവ് തന്റെ പിതാവല്ലെന്ന പ്രചാരണത്തിൽ പ്രതികരണവുമായി ചാൾസ്-ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകൻ ഹാരി രാജകുമാരൻ. പിതൃത്വത്തെ ചോദ്യം ചെയ്തുള്ള അവഹേളനം തന്നെ വർഷങ്ങളോളം വേദനിപ്പിച്ചുവെന്ന് ഹാരി കോടതിയിൽ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ വ്യക്തമാക്കുന്നു.രാജകുടുംബത്തിൽ നിന്ന് തന്നെ പുറത്താക്കുന്നതിനായി തന്റെ പിതാവ് മേജർ ജെയിംസ് ഹെവിറ്റ് ആണെന്ന് തെളിയിക്കാൻ ബ്രിട്ടീഷ് പത്രങ്ങൾ ശ്രമിച്ചുവെന്നും ഹാരി സാക്ഷ്യപത്രത്തിൽ കുറ്റപ്പെടുത്തി.

ജെയിംസുമായി പ്രണയത്തിലായിരുന്നെന്ന് തന്റെ മാതാവ് (ഡയാന രാജകുമാരി) വെളിപ്പെടുത്തിയതിന് ശേഷമാണ് ഇത്തരം വാർത്തകൾ പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഞാൻ ജനിക്കുന്നതിന് മുൻപ് മാതാവ് ജെയിംസ് ഹെവിറ്റിനെ കണ്ടുമുട്ടിയിരുന്നില്ല. മാതാവ് മരിച്ച് ആറുവർഷങ്ങൾക്കുശേഷം തനിക്ക് പതിനെട്ട് വയസായിരിക്കെ ഇത്തരം വാർത്തകൾ പ്രചരിച്ചത് വേദനിപ്പിക്കുന്നതായിരുന്നു. അവ യഥാർത്ഥ്യമാണെന്നും തോന്നി. ഇത്തരം പ്രചാരണങ്ങൾ ക്രൂരമായിരുന്നു. പൊതുജനങ്ങളിൽ സംശയം നിറച്ച് തന്നെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കാനായിരുന്നോ പത്രങ്ങൾ ശ്രമിച്ചതെന്നും ചിന്തിച്ചുവെന്ന് ഹാരി വെളിപ്പെടുത്തി.

Stories you may like

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

താൻ അല്ല യഥാർത്ഥ പിതാവെന്ന തരത്തിൽ ചാൾസ് രാജാവും ക്രൂരമായ തമാശകൾ പറയുമായിരുന്നുവെന്ന് ഹാരി ആരോപിച്ചിരുന്നു. മേജർ ഹെവിറ്റിന്റെ മുടിയുടെ നിറമാണ് ഇത്തരം പ്രചാരണങ്ങൾക്ക് ഒരു കാരണമെന്നാണ് ഹാരി പറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ഹെവിറ്റും ഡയാന രാജകുമാരിയും 1986 മുതൽ 1991 വരെ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ 1984നാണ് ഹാരി ജനിച്ചത്. 2017ൽ പ്രചാരണങ്ങൾക്ക് മറുപടിയായി താനല്ല ഹാരിയുടെ പിതാവെന്ന് ജെയിംസ് ഹാവിറ്റും വ്യക്തമായിരുന്നു.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകൻ ആർച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോൾ യു.എസിലെ കാലിഫോർണിയയിലാണ് താമസം. ആർച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകൾ കൂടിയുണ്ട് ഇവർക്ക്.

മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാൾക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രൻ/പുത്രി പകരക്കാരൻ (സ്പെയർ) എന്നാണ് കൊട്ടാരവൃന്ദങ്ങളിൽ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്പെയർ’ എന്നു പേരിട്ടത്. താനും ജ്യേഷ്ഠൻ വില്യമുമായുള്ള പ്രശ്‌നങ്ങൾ ഹാരി ആത്മകഥയിൽ തുറന്നെഴുതിയിരുന്നു. വില്യം തന്നെ കയ്യേറ്റം ചെയ്തു. വില്യമിന്റെ ഭാര്യ കാതറിൻ, മേഗനെ കുടുംബാംഗമായി സ്വീകരിച്ചില്ല. പിതാവ് ചാൾസിന്റെ സ്‌നേഹപരിലാളനകൾ സ്വീകരിക്കാൻ തനിക്കു ഭാഗ്യമുണ്ടായില്ലെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. 2020 മാർച്ചിൽ രാജകുടുംബ ചുമതലകൾ ഒഴിഞ്ഞ ഹാരിയും മേഗനും ഡ്യൂക്ക് ഓഫ് സസക്‌സ്, ഡച്ചസ് ഓഫ് സസക്‌സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തുന്നുണ്ട്.

Tags: Prince HarryDuke of Sussexmember of the British royal familyKing Charles III and Diana
Share1TweetSendShare

Latest stories from this section

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

Discussion about this post

Latest News

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ ധൻധാന്യ കൃഷിയോജന:നൂറ് ജില്ലകൾക്കായി 24000 കോടി രൂപ: പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരർ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു:വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

മകനെ മടങ്ങിവരുക, വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തണം; ആവശ്യവുമായി മുൻ താരം; അങ്ങനെ സംഭവിച്ചാൽ കളറാകും

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ക്രിക്കറ്റിൽ ഇതുപോലെ ഒന്ന് നിങ്ങൾ ഇനി കാണില്ല, ഭാഗ്യത്തിനൊപ്പം ചേർന്ന് കാണികളും അമ്പയറുമാരും; ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ മത്സരത്തിൽ അപൂർവ്വ കാഴ്ച്ച

ഓൺലൈനിൽ അള്ളാഹുവിനെ നിന്ദിക്കുന്നവരുടെ എണ്ണം കൂടുന്നു; അന്വേഷണത്തിന് പാകിസ്താൻ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies