ശ്രീനഗർ: രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് വരെ ജമ്മുകശ്മീരിലെ കുപ് വാര ജില്ലയിലെ ഹന്ദ്വാരയിലെ വ്യാപാരികളിൽ പ്രമുഖനായിരുന്നു സഹൂർ അഹമ്മദ് ഷാ വതാലി. ഡ്രൈ ഫ്രൂട്ട്സ് മുതൽ മരത്തിന്റെ വ്യാപാരം വരെ നടത്തിയിരുന്ന ഇയാളെ പറ്റി നാട്ടുകാർക്ക് നല്ലമതിപ്പായിരുന്നു. എന്നാൽ എല്ലാം സഹൂറിന്റെ മുഖംമൂടി മാത്രമായിരുന്നുവെന്ന് എൻഐഎ ജനങ്ങൾക്ക് മനസിലാക്കിക്കൊടുത്തു. ഹുറിയത്തിലേക്ക് പണം ഒഴുക്കിയ സഹൂർ,ഹവാലയിലൂടെ തീവ്രവാദത്തിനായി പണം എത്തിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പാകിസ്താനെയും സഹായിച്ചെന്ന കേസിൽ 2017 ൽ സഹൂറിനെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു.
തീവ്രവാദപ്രവർത്തനങ്ങൾക്കായി പാകിസ്താനിൽ നിന്ന് പണം സ്വീകരിച്ച് വന്ന സഹൂർ, വിഘടന പ്രവർത്തനങ്ങൾ നടത്താൻ ആ പണം വീതിച്ച് നൽകുകയായിരുന്നു ചെയ്തിരുന്നത്. പാകിസ്താന്റെ ചാരസംഘടനയിൽ നിന്നും തീവ്രവാദി സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറും ലഷ്കർ ഇ ടിയുടെ രാഷ്ട്രീയ വിഭാഗമായ ജമാഅത്ത് ഉദ് ദവ (ജെയുഡി) തലവനുമായ ഫായിസ് സയീദിൽ നിന്നും സഹൂർ ഫണ്ട് സ്വീകരിച്ചിരിന്നു. 26യ11 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതിയായ ഹാഫിസിൽ നിന്ന് കൂടാതെ പാകിസ്താൻ ഹൈക്കമ്മീഷനിൽ നിന്നും സഹൂറിനായി പണം ഒഴുകിയിരുന്നു.
സുരക്ഷാ സേനയ്ക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിലൂടെയും സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതിന് വേണ്ടിയാണ് സഹൂർ, പണം ഹുറിയത്തിന് കൈമാറിയത്. നിരവധി രാജ്യവിരുദ്ധ കേസുകളിൽ വിചാരണ നേരിടുന്ന സഹൂറിന്റെ ഉടമസ്ഥതയിലുള്ള 17 സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. തീവ്രവാദ ഫണ്ടിംഗിലേക്കുള്ള പണമൊഴുക്കിന്റെ വലിയ വഴിയാണ് ഇതിലൂടെ എൻഐഎ അടച്ചത്.
Discussion about this post