പനാജി (ഗോവ) : ദി കേരളാ സ്റ്റോറിയും, കശ്മീർ ഫയൽസും പോലെ ഗോവയുടെ ചരിത്രവും ചർച്ചചെയ്യപ്പെടണം. ഗോവയിൽ പോർച്ചുഗീസുകാർ മതപരമായ വിചാരണയുടെ പേരിൽ ചെയ്ത കൊടും ക്രൂരതകളെ ജനങ്ങൾക്കു മുന്പിൽ തുറന്നുകാണിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവ് രമേശ് ശിന്ദേ. ജൂൺ 16 മുതൽ ഗോവയിൽ നടക്കുന്ന വിശ്വ ഹിന്ദുരാഷ്ട്ര സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശിന്ദേ ഇക്കാര്യം ആവശ്യപ്പെട്ടത്.
കാശ്മീരിൽ ഹിന്ദുക്കൾക്കെതിരെ നടന്ന അതിക്രൂരമായ അക്രമണങ്ങളെക്കുറിച്ച് ’ദി കാശ്മീർ ഫൈൽസ്’ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി. തുടർന്ന്, ’ലവ് ജിഹാദി’ന്റെ ഗൂഢാോലചനയെ കുറിച്ച് ’ദി കേരള സ്റ്റോറി’ എന്ന ചിത്രവും വ്യക്തമാക്കി തന്നു . ഹിന്ദു പെൺകുട്ടികൾ എപ്രകാരമാണ് മതംമാറ്റപ്പെട്ട് ജിഹാദി തീവ്രവാദത്തിന് ഉപയോഗിക്കപ്പെടുന്നതെന്നും ചിത്രം കാണിക്കുന്നുണ്ട്. . ക്രിസ്ത്യാനികളുടെ പരമോന്നത നേതാവായ പോപ്പ്, ക്രിസ്ത്യാനികൾ ലോകമെമ്പാടും നടത്തിയ ക്രൂരതക്കെതിരെ പരസ്യമായി ക്ഷമ ചോദിച്ചെങ്കിലും ഗോവയിലെ ജനങ്ങളോട് അദ്ദേഹം എന്തുൊകണ്ട് മാപ്പ് ചോദിച്ചില്ലെന്നും രമേശ് ശിന്ദേ വാർത്തസമ്മേളനത്തിൽ ചോദിച്ചു. ഗോവയിലെ ജനങ്ങൾ അനുഭവിച്ച ഈ ക്രൂരതകൾ അധികകാലം ജനങ്ങളിൽ നിന്നും മറച്ച് വയ്ക്കുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി . വരുന്ന ഹിന്ദു രാഷ്ട്ര സമ്മേളനത്തിൽ ഗോവ ഫൈൽസിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11-ാം ഹിന്ദു രാഷ്ട്ര സമ്മേളനം, ഈ വർഷം വിശ്വ ഹിന്ദു രാഷ്ട്ര മഹോത്സവം എന്ന പേരിൽ അറിയപ്പെടും. ജൂൺ 16 മുതൽ 22 വരെ ഫോണ്ട, ഗോവയിലെ ശ്രീ രാമനാഥ് ക്ഷേത്ര സഭാമണ്ഡപത്തിൽ ആയിരിക്കും പരിപാടി മഹോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങളായി നടന്നുവരുന്ന അഖില ഭാരത ഹിന്ദു രാഷ്ട്ര സമ്മേളനത്തിലൂടെ ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള ചർച്ച ഭാരതത്തിൽ മാത്രമല്ല, ലോകത്തിൽ എല്ലായിടത്തും നടക്കുകയാണ്. ഈ വർഷം ഭാരത്തിലെ 28 സംസ്ഥാനങ്ങളിലെയും അമേരിക്ക, ഇംഗ്ലണ്ട്, ബെൽജിയം, ജർമനി, സിഗപ്പൂർ, ഇന്തോനേഷ്യ, പാകിസ്താൻ , ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിലെയും 350 ഹൈന്ദവ സംഘടനകളിൽ നിന്നുള്ള 1500-ൽ പരം പ്രതിനിധികളെ ഈ മഹോത്സവത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്, എന്ന് സദ്ഗുരു നിലേഷ് സിംഗ്ബാ ജി പറഞ്ഞു. രന്ജിത് സാവർക്കർ (സ്വാതന്ത്യ്ര വീര സാവർക്കരിന്റെ ബന്ധു), അഡ്വ. വിഷ്ണു ശങ്കർ ജൈൻ (കാശിയിലെ ഗ്യാനവാപി പള്ളിക്കെതിരെ കോടതി നടപടി നടത്തിയ അഭിഭാഷകൻ), ടി. രാജാ സിങ് (തെലങ്കാനയിലെ ഹിന്ദുത്വ എം.എൽ.എ), ധർമാചാര്യ ജനാർധന മഹാരാജ് മേതേ (വിശ്വ ഹിന്ദു പരിഷത്ത്) എന്നിവരുൾപ്പെടെ മറ്റു പ്രതിനിധികളും, ക്ഷേത്ര ഭാരവാഹികളും, എഴുത്തുകാരും മഹോത്സവത്തിൽ പങ്കെടുക്കും.








