കൊച്ചി: എസ്എഫ്‌ഐ നേതാവ് വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. പുതൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരേയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവം പുറത്ത് വന്ന് പത്താം ദിവസവും വിദ്യയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. വിദ്യ എത്തിയ കാറിന്റെ നമ്പർ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി രേഖപ്പെടുത്താനാണ് സംഘം ഇവിടെ എത്തുന്നത്. വിദ്യ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘം നാളെ മറുപടി നൽകും. 20ാം തിയതിയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ജോലി ലഭിക്കുന്നതിനായി ഹാജരാക്കിയത്. സംശയം തോന്നി അദ്ധ്യാപകർ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് വ്യാജ സർട്ടിഫിക്കറ്റിന്റെ വിവരം പുറത്ത് വരുന്നത്.
Discussion about this post