മുംബൈ: മുസ്ലീങ്ങൾ ലൗ ജിഹാദിനെ എതിർക്കണമെന്ന് യോഗ ആചാര്യൻ ബാബ രംദേവ്.രാജ്യത്ത് പലയിടത്തും ലൗജിഹാദ് നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. ലൗ ജിഹാദികൾ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റി, രാഖി ധരിച്ച് പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ 50 കഷ്ണങ്ങളാക്കി നായ്ക്കൾക്ക് തീറ്റ നൽകുമെന്ന് പറയുന്നതെല്ലാം ക്രൂരതയുടെ കൊടുമുടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതപരിവർത്തന വിരുദ്ധ നിയമം ഉണ്ടാകണം. എന്തിനാണ് ഇവർ പെൺകുട്ടികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിവാഹം കഴിച്ചും മതംമാറ്റുന്നത്? അവർ ഉള്ളതുപോലെ ഇരിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം നല്ല കാര്യമല്ല. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും, ചിന്തകളും ജീവിതവും മാറ്റണം, നിങ്ങളുടെ ജീവിത നിലവാരം ഉയർത്തണം. ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ വഞ്ചനയിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ രാഷ്ട്രീയ അജണ്ടയിലൂടെയോ ആളുകളെ മതം മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകീകൃത സിവിൽകോഡ് ഒരു ജനാധിപത്യഘടനയുടെ അടിസ്ഥാന ആവശ്യകതയാണ് ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ അനുവദിക്കുന്നു. അത് ഒരു വ്യക്തി ജീവിതത്തിന്റെ കാര്യമാണ്. അല്ലാത്തപക്ഷം, രാജ്യം ഒരു നിയമത്തിലും ഒരു ഭരണഘടനയിലും പ്രവർത്തിക്കണം. ഇതൊരു വിവാദ വിഷയമല്ല. ലോകത്ത് ഒരു പരിഷ്‌കൃത രാജ്യത്തിനും രണ്ട് നിയമങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post