ന്യൂയർക്ക്: അമേരിക്കയും ഇന്ത്യയയും തമ്മിലുള്ള ബന്ധവും പങ്കാളിത്തവും മുൻപുള്ളതിനേക്കാൾ ശക്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഈ വർഷം ജി-20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിന് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി പറഞ്ഞു. പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താൻ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും എല്ലാ മേഖലകളിലും തോളോട് തോൾ ചേർന്ന് നടക്കുന്നു. അത് സമുദ്രത്തിന്റെ ആഴം മുതൽ ബഹിരാകാശത്തേക്ക്, പുരാതന സംസ്‌കാരം മുതൽ കൃത്രിമ ബുദ്ധി വരെയെന്നാണ് ജോ ബൈഡന്റ പ്രശംസയ്ക്ക് നരേന്ദ്രമോദി മറുപടിയായി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്. പരമ്പരാഗതമായ രീതിയിലാണ് സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയെ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് സ്വീകരിച്ചത്. സ്വാഗത പ്രസംഗത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധമാണെന്ന് ബൈഡൻ പറഞ്ഞിരുന്നു.ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് പരസ്പര വിശ്വാസത്തിലുള്ള ബന്ധമാണെന്നും ഇരു രാജ്യങ്ങൾക്കും ഒരേ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് വിസിറ്റിന് ആതിഥ്യമരുളാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയുടെ സഹകരണത്തോടെ സുരക്ഷിതവും സമൃദവുമായ ഇന്തോ-പസഫിക്കിനായി ക്വാഡിനെ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് യുഎസിൽ ലഭിച്ച ഗംഭീര സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യൻ സമൂഹമാണ്. വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാർ.ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ നിലനിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ലോകത്തിന്റെ മുഴുവൻ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. ആഗോള നന്മയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം നിലനിർത്തുന്നതിനുള്ള പാലമായി വർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹത്തിലെ ആളുകൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും യുഎസിൽ ഇന്ത്യയുടെ മഹത്വം ഉയർത്തുകയാണ്. ഞങ്ങളുടെ ബന്ധത്തിന്റെ യഥാർത്ഥ ശക്തി നിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post