ന്യൂഡൽഹി: അമേരിക്കയിലെ സ്റ്റേറ്റ് വിസിറ്റ് പൂർത്തീകരിച്ച് ഈജിപ്തിലെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി, ഈജിപ്തിലെത്തിയത്. ഈജിപ്തിലേക്ക് 1997ന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ഉഭയകക്ഷി സന്ദർശനം കൂടിയാണ്.ഇമാം അൽ ഹക്കീം ബി അമർ അല്ലാം മസ്ജിദും പ്രധാനമന്ത്രി ഈജിപ്തിലെത്തുന്ന വേളയിൽ സന്ദർശിക്കുന്നുണ്ട്.ആയിരം വർഷത്തോളം പഴക്കമുള്ളാണ് കെയ്റോയിലുള്ള ഈ മസ്ജിദ്.
ആറ് വർഷത്തോളം നീണ്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയാണ് മസ്ജിദ് വീണ്ടും തുറന്നുകൊടുത്തത്. ഇതിന്റെ അറ്റകുറ്റപണിയ്ക്ക് ധനസഹായം നൽകിയവരിൽ പ്രധാനികളാണ് ദാവൂദി ബോറ എന്ന മുസ്ലീം വിഭാഗം. പ്രധാനമന്ത്രി ഏറെ ആദരിക്കുന്ന മുസ്ലീംജനവിഭാഗമാണ് ഇവർ.രാജ്യസ്നേഹികളും, നിയമത്തെ വിലമതിക്കുന്നവരും, സമാധാന പാലകരുമാണ് ഈ വിഭാഗമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത് കൊണ്ടുതന്നെ ദാവൂദി ബോറകൾക്ക് ഏറെ പ്രധാന്യമുള്ള മസ്ജിദ് നരേന്ദ്രമോദി സന്ദർശിക്കുന്നത് വലിയ പ്രാധാന്യമേറിയ സംഭവമായാണ് പലരും വിശേഷിപ്പിക്കുന്നത്.
ഫാത്തിമി ഇസ്മായിലി ത്വയ്യിബി വിശ്വാസത്തെയാണ് ദാവൂദി ബോറകൾ പിന്തുടരുന്നത്. ഈജിപ്തിലാണ് ഇവരുടെ പൂർവികരെല്ലാം ഉള്ളത് അവിടെ നിന്നാണ് ഇവർ യെമനിലേക്കും, പിന്നീട് ഇന്ത്യയിലേക്കും കുടിയേറിയത്. ബോറകളിൽ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഷിയാ ഭൂരിപക്ഷ വിഭാഗമാണ് ഇതിലൊന്ന്. ഇവർ വ്യാപാരികളാണ്. രണ്ടാമത്തേത് ബോറ ന്യൂനപക്ഷങ്ങളാണ്. ഇവർ കർഷകരാണ്. ഇന്ത്യയിൽ മാത്രം അഞ്ച് ലക്ഷം ബോറ മുസ്ലീങ്ങളുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്രത്തോളമുണ്ടാകും. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യം കാണാം. സൂറത്താണ് ഇവരുടെ ആസ്ഥാന കേന്ദ്രം.
Discussion about this post