ന്യൂഡൽഹി : മാദ്ധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോലീസിന്റെ ഒരു നടപടികളിലും പാർട്ടി ഇടപെടാറില്ല. കേന്ദ്രത്തിൻറെ രീതിയല്ല സിപിഎമ്മിൻറേതെന്നും എത്ര പ്രകോപനമുണ്ടാക്കിയാലും മാദ്ധ്യമങ്ങളെ അടിച്ചമർത്തില്ലെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ചേർന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ വേട്ട സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായികുന്നു അദ്ദേഹം.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻറെ അറസ്റ്റിലും യെച്ചൂരി പ്രതികരിച്ചു. അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്നാണ് യെച്ചൂരി പറഞ്ഞത്. പോലീസിൻറെ നടപടികളിൽ പാർട്ടി ഇടപെടാറില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലർത്തുന്നത് എന്നാണ് പി ബിയുടെ അഭിപ്രായം. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ബൈഡൻ സർക്കാർ ഉയർത്തിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നാണ് സീതാറാം യെച്ചൂരി പറയുന്നത്. അതുകൊണ്ടുതന്നെ ഏകീകൃത സിവിൽ കോഡിനെ അംഗികരിക്കില്ല. പട്‌നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് തീരുമാനിച്ചതായും യെച്ചൂരി പറഞ്ഞു.
Discussion about this post