ലക്‌നൗ: ഭക്ഷണം ഓർഡർ ചെയ്യുന്നത് മുതൽ ഡോക്ടറെ കാണാനോ ആശുപത്രിയിൽ പോകാനോ എല്ലാം നമ്മുടെ കോൺടാക്ട് നമ്പറുകൾ നിരവധി ആളുകളിലേക്ക് കൈമാറപ്പെടേണ്ട സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ ചിലപ്പോൾ ഇത് സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതും സുരക്ഷാഭീഷണിയും ആയി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു സാഹചര്യം നേരിട്ടിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവതി.
@KanishkaDadhich എന്ന ട്വിറ്റർ ഉപയോക്താവ് ആണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കബീർ എന്ന പിസ ഡെലിവറി ഏജന്റിൽ നിന്നുമാണ് മോശം അനുഭവം ഉണ്ടായത്. ഡോമിനോ പിസ്സ ഡെലിവറി ഏജന്റായ ഇയാൾ ഭക്ഷണം കൊണ്ടവന്നതിനുശേഷം തന്റെ കോൺടാക്ട് നമ്പർ ഉപയോഗിച്ച് സ്വകാര്യ സന്ദേശം അയക്കുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തതായി യുവതി പറയുന്നു.
ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം പങ്കുവെച്ചെങ്കിലും ട്വീറ്റിനോട് ഡൊമിനോസ് പ്രതികരിച്ചില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതി നേരിട്ട ദുരനുഭവത്തിന് നടപടി സ്വീകരിക്കും എന്നാണ് പോലീസ് ഉറപ്പു നൽകുകയും ചെയ്തു.
വിഷയം വിവാദമായതോടെ ഡോമിനോസ് പ്രസ്താവനയും ഇറക്കി. ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post