തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ. രാജൻ. വൈകീട്ട് അഞ്ച് മണിയ്ക്കാണ് യോഗം. മഴക്കെടുതിയും അടിയന്തിര സാഹചര്യവും നേരിടുന്നതിനായുള്ള നടപടികൾ യോഗം ചർച്ച ചെയ്യും.
എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടർമാർ യോഗത്തിൽ പങ്കുചേരും. ഇവർക്ക് പുറമേ റെവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴ കനക്കുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വെദ്യുതി വകുപ്പ് എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതേ തുടർന്നാണ് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചത്.
അതേസമയം 12 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടുമുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post