ഭോപ്പാൽ: എട്ട് മാസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ വിറ്റ് അമ്മ. ഒഡീഷയിലാണ് സംഭവം. വനവാസി യുവതിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ കേവലം 800 രൂപയ്ക്ക് മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റത്. രണ്ടാമതും പെൺകുഞ്ഞായതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് കുഞ്ഞിനെ വിൽക്കാൻ കാരണം. രണ്ടാം തവണയും പെൺകുഞ്ഞ് ജനിച്ചതിൽ ഏറെ ദു:ഖിതയായിരുന്നു യുവതി. മകളെ മകളെ മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയായിരുന്നു
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഖുന്തയിലാണ് സംഭവം. കരാമി മുർമു എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കരാമിയുടെ ഭർത്താവ് തമിഴ്‌നാട്ടിൽ കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. ഇവരുടെ 8 മാസം പ്രായമുള്ള ഇളയ മകളെയാണ് കരാമി 800 രൂപയ്ക്ക് വിറ്റത്. ഭർത്താവ് അറിയാതെയാണ് മകളെ വിറ്റത്. ക
തന്റെ പെൺമക്കളെ വളർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അയൽവാസിയായ മഹി മുർമുവുമായി, കരാമി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞിനെ ബിപ്രചരൺപൂർ ഗ്രാമത്തിലെ ഫുലാമണി-അഖിൽ മറാണ്ടി ദമ്പതികൾക്ക് 800 രൂപയ്ക്ക് വിൽക്കാൻ ഇടനില നിന്നത് മഹി മുർമുവാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്ന് വീട്ടിലെത്തി ഭർത്താവ് മുസു മുർമു, തന്റെ രണ്ടാമത്തെ മകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടി മരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു ഇയാൾ. കുഞ്ഞിനെ രക്ഷിച്ച് ചൈൽഡ് കെയറിലേക്ക് മാറ്റിയതായി മയൂർഭഞ്ച് പോലീസ് സൂപ്രണ്ട് ബട്ടുല ഗംഗാധർ കൂട്ടിച്ചേർത്തു.
Discussion about this post