ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ ശരിഅത്ത് കോടതികൾ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി മുസ്ലീം വ്യക്തിനിയമ ബോർഡ്. ഏകീകൃത സിവിൽ കോഡിനെതിരെയി പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമായികുന്നു എഐഎംപിഎൽബിയുടെ ഈ പ്രസ്താവന.
എഐഎംപിഎൽബിക്ക് കീഴിൽ ഇന്ത്യയിൽ 100 ലധികം ശരിഅത്ത് കോടതികളുണ്ട്. ബിഹാർ, ഒറീസ്സ, ജാർഖണ്ഡ്, ഇമാറ-ഇ-ശരിയ അസം, കർണാടക എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇമാറാത്ത്-ഇ-ശരിയയുടെ കീഴിൽ മറ്റ് നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. ജംഇയ്യത്തുൽ ഉലമയും ശരീഅത്ത് കോടതികൾ നടത്തുന്നുണ്ട്.ഇനിയും സ്ഥാപിക്കാനാണ് ശ്രമമെന്ന് എഐഎംപിഎൽബി വ്യക്തമാക്കി.
ശരിഅത്ത് കോടതികൾ നിർത്തലാക്കില്ലെന്നും മുസ്ലീങ്ങളുടെ പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ ഉള്ള ഇടവും മാർഗമാണെന്നും എഐഎംപിഎൽബി കൂട്ടിച്ചേർത്തു. ശരീഅത്ത് കോടതികൾ സ്ഥാപിക്കുന്നതിലൂടെ ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോടതികളുടെ ഭാരം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.2018ലും, രാജ്യത്തെ എല്ലാ ജില്ലകളിലും ദാറുൽ-ഖാസ (ശരിഅത്ത് കോടതികൾ) തുറക്കാൻ പദ്ധതിയിടുന്നതായി മുസ്ലീം സംഘടന അറിയിച്ചിരുന്നു
Discussion about this post