പട്‌ന: ബിഹാർ സർക്കാരിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ നരനായാട്ട്. പട്‌ന പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. വിജയകുമാർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധ സമരത്തിനിടെയാണ്് പോലീസ് ലാത്തി വീശിയത്. രാജ്യസഭാ എംപി സുശീൽമോദിയാണ് ബിജെപി നേതാവിന്റെ മരണം, ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം, പാലം തകർച്ച, അദ്ധ്യാപക റിക്രൂട്ട്‌മെന്റിലേയും ബിഹാർ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയുള്ള ഉദ്യോഗാർത്ഥി തിരഞ്ഞെടുപ്പിലെയും അഴിമതി, തുടങ്ങിയ വിവിധ വിഷയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ചിനായി ബിജെപി പ്രവർത്തകർ കൂട്ടത്തോടെ തടിച്ചുകൂടി.
ഇതോടെ പോലീസ് ലാത്തിചാർജ്ജ് നടത്തുകയും ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.അഴിമതിയുടെ കോട്ട സംരക്ഷിക്കാൻ മഹാഗത്ബന്ധൻ (മഹാസഖ്യം) സർക്കാർ ജനാധിപത്യത്തെ ആക്രമിക്കുകയാണ്.ബീഹാർ മുഖ്യമന്ത്രി സ്വന്തം ധാർമികത മറന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി.
Discussion about this post