കൊച്ചി : സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇപ്പോൾ ഗൾഫ് രാജ്യങ്ങളെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് മറ്റൊരു മുസ്ലിം രാജ്യത്തെയാണ്. മലേഷ്യയാണ് സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പുതിയ പ്രിയപ്പെട്ട താവളം. സ്ത്രീകളെ ഉപയോഗിച്ച് മലേഷ്യയിൽ നിന്നും സ്വർണം കടത്തുന്നതിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടെ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ചില ഏജന്റുമാർക്ക് വേണ്ടി മലേഷ്യയിൽ നിന്നുള്ള സ്ത്രീകളാണ് ഇത്തരത്തിൽ സ്വർണം കടത്തുന്നത്.
കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 4.3 കിലോ സ്വർണമാണ് മലേഷ്യയിൽ നിന്നും കടത്തുന്നതിനിടെ പിടികൂടിയത്. 2.13 കോടി രൂപ വില വരുന്നതാണ് ഈ സ്വർണം. ഗൾഫിനെ അപേക്ഷിച്ച് മലേഷ്യയിൽ നിന്നും സ്ത്രീകളാണ് പ്രധാന കടത്തുകാർ. ഈ മാസം കൊച്ചിയിൽ മലേഷ്യയിൽ നിന്നുള്ള സ്വർണക്കടത്തിന് പിടിയിലായവരിൽ 1ൽ 13 പേരും സ്ത്രീകളായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വർണ്ണക്കടത്ത് നടത്തുന്നവർ സ്ഥിരമായി പിടിയിലാകാൻ തുടങ്ങിയതോടെയാണ് സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഈ പുതിയ നീക്കം എന്നാണ് പറയപ്പെടുന്നത്.
ഗൾഫിൽ നിന്നും സ്വർണം ഉരുക്കിയ നിലയിലോ കട്ടികളായ നിലയിലോ ഒക്കെ ആണ് കൊണ്ടുവരുന്നതെങ്കിൽ മലേഷ്യയിൽ നിന്നും ആഭരണങ്ങളായാണ് കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന ആഭരണങ്ങൾ കേരളത്തിലെ മാർക്കറ്റിൽ മലേഷ്യൻ കട്ടിങ് എന്ന രീതിയിൽ കൂടുതൽ വിലയ്ക്ക് വിറ്റും ലാഭം ഉണ്ടാക്കുന്നുണ്ട്. മലേഷ്യൻ റിങ്കിറ്റുമായി ഇന്ത്യൻ രൂപയുടെ മൂല്യം താരതമ്യം ചെയ്യുമ്പോൾ ഒരു കിലോ സ്വർണത്തിന് നാലുലക്ഷം രൂപയാണ് ലാഭമുള്ളത്. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് മലേഷ്യയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വളരെ കുറവാണ് എന്നുള്ളത് സ്വർണ്ണക്കടത്ത് സംഘത്തിന് മറ്റൊരു ആകർഷണമാണ്. സ്വർണ്ണം കടത്താൻ കാരിയർമാർ ആകുന്ന സ്ത്രീകൾക്ക് പലപ്പോഴും നാല്പതിനായിരം രൂപ വരെയാണ് പ്രതിഫലം. ഇതിന് പുറമേ കേരളത്തിലേക്ക് വരാനും മടങ്ങാനും ഉള്ള ടിക്കറ്റും ഇവർ തന്നെ നൽകും.
Discussion about this post