മലപ്പുറം: എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കാരപ്പുറം ചോലയിൽ ഇന്ദ്രജിത് ലാലിന്റെ അമ്മ യശോദാമ്മയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും വടിവാളുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നിൽ ഇന്ദ്രജിത് ലാൽ ആണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
കഴിഞ്ഞ ദിവസമാണ് ഇന്ദ്രജിത് ലാലിന്റെ പറമ്പിൽ നിന്നും ആയുധങ്ങൾ കിട്ടിയത്. പറമ്പിൽ പണിയെടുക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആയുധങ്ങൾ കിട്ടിയത്. പറമ്പിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ആയുധങ്ങൾ എന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാതെ ഇന്ദ്രജിത് ലാലിനെതിരെ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.
ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവർത്തകരായിരുന്നു വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടത്തിയത്. കുടുംബത്തെ മുഴുവൻ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം യശോദാമ്മയിൽ വലിയ മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ. ശശിധരൻ, സുരേന്ദ്രൻ, മുരളിധരൻ, കൃഷ്ണൻ എന്നിവരാണ് മറ്റ് മക്കൾ. സംസ്‌കാരം അടുത്ത ദിവസം.
Discussion about this post