ഗോലഘട്ട് : അസം ഗോലഘട്ട് ജില്ലയിലെ ചുൻഗഞ്ചൻ ഗ്രാമ പ്രദേശത്ത് വായനാശാല സ്ഥാപിച്ചു. ജില്ലാ പോലീസ് മുൻകൈ എടുത്താണ് വായനാശാല സ്ഥാപിച്ചത്. സാംസ്‌ക്കാരിക വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലെയും യുവാക്കളിലെയും വായനാ ശീലം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
അസം നാഗാലാന്റ് അതിർത്തി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഒരുപോലെ ഉപകാര പ്രദമാകുന്ന വിധത്തിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടു നിൽക്കുന്ന ഉൾ പ്രദേശമാണ് ചുൻഗഞ്ചൻ ഗ്രാമം എന്ന് പോലീസ് മേധാവി പുഷ്‌ക്കിൻ ജയിൻ പറഞ്ഞു. ഈ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കാൻ ഏറെ താൽപ്പര്യമുളളവരാണ്. പക്ഷെ മതിയായ സൗകര്യം ഒന്നും തന്നെ ഗ്രാമങ്ങളിൽ ഇല്ല. ഈ ചിന്തയാണ് വായനശാലയിലേയ്‌ക്കെത്തിച്ചതെന്ന് പോലീസ് മേധാവി പറഞ്ഞു. അസമീസ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുളള പുസ്തകങ്ങളാണ് വായനശാലയിലുളളത്. ആർക്കും എപ്പോൾ വേണമെങ്കിലും വായനശാല ഉപയോഗിക്കാം. വിദ്യാ സമ്പന്നതയിലൂടെ സമൂഹത്തിലെ കുറ്റ കൃത്യങ്ങൾ കുറയ്ക്കാനാകൂ എന്ന് പുഷ്‌ക്കിൻ ജയിൻ പറഞ്ഞു. അടുത്തതായി സ്റ്റേഷൻ പരിധിയായ സരുപത്തർ ഗ്രാമത്തിൽ വായനശാല സ്ഥാപിക്കാനാണ് പോലീസിന്റെ തീരുമാനം.
Discussion about this post