മുംബൈ : മുംബൈയിൽ ഛബാദ് ഹൗസിന് നേരെ ഭീകരസംഘടനകൾ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കൊളാബയിലെ ഛബാദ് ഹൗസിന്റെ ദൃശ്യങ്ങളുമായി രണ്ട് ഭീകരരെ പിടികൂടി. 2008 നവംബറിൽ ഭീകരാക്രമണം നടന്ന ജൂത കമ്യൂണിറ്റി സെന്ററാണ് ഛബാദ് ഹൗസ്. ഈ സാഹചര്യത്തിൽ ജൂതന്മാരുടെ കമ്യൂണിറ്റി സെന്ററിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.
മദ്ധ്യപ്രദേശിലെ രത്ലാം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ മുഹമ്മദ് യൂനുസ് ഖാൻ (23), മുഹമ്മദ് യൂനുസ് മുഹമ്മദ് യാക്കൂബ് സാക്കി (24) എന്നിവരെയാണ് പൂനെ പോലീസ് പിടികൂടിയത്. ഇവരെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരരിൽ നിന്നും കമ്പ്യൂട്ടറുകളും, ലാപ്‌ടോപ്പുകളും, പെൻ ഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു.
ആക്രമണം നടത്താൻ ഇവർക്ക് പ്രത്യേകം പരിശീലനം ലഭിച്ചിരുന്നതായി എടിഎസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ വാടകയ്ക്ക് താമസിച്ച ഫ്‌ളാറ്റിൽ നിന്ന് സ്ഫോടക വസ്തു കണ്ടെടുത്തു. തുടർന്ന് പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒന്നര വർഷമായി അവർ പൂനെയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പദ്ധതി എന്താണ്, ആരാണ് ഇവരെ ഒളിവിൽ പോകാൻ സഹായിച്ചത് എന്നിവ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.













Discussion about this post