തലശ്ശേരി : തലശ്ശേരി കോടിയേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനായി 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎൽഎ ആയ സ്പീക്കർ എ എൻ ഷംസീർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്പീക്കർ ക്ഷേത്രക്കുളം നവീകരിക്കാൻ 68 ലക്ഷം രൂപ അനുവദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
തലശ്ശേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിലവിലുള്ള കുളം പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ എ എൻ ഷംസീർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
ഗണപതി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും എന്ന് എ എൻ ഷംസീർ വ്യക്തമാക്കി.
ഗണപതി ക്ഷേത്രത്തിന്റെ വീഡിയോ സഹിതമാണ് എ എൻ ഷംസീർ ഫേസ്ബുക്ക് പേജിൽ ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഗണപതി ഭഗവാൻ മിത്ത് ആണെന്ന പ്രസ്താവന വിവാദമായതിനെത്തുടർന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഷംസീറും വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത്. വിവാദം കത്തിനിൽക്കുന്ന സമയത്ത് എടുത്തിരിക്കുന്ന ഈ നടപടി തലശ്ശേരി മണ്ഡലത്തിലെ ഹിന്ദു വിഭാഗത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് എന്നാണ് ഷംസീറിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന വിമർശനങ്ങൾ.
Discussion about this post