ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യയും ചൈനയും തിങ്കളാഴ്ച ഒരു പുതിയ സൈനിക ചർച്ച നടത്തി. സംഘർഷ സ്ഥലങ്ങളിൽ നിന്നും സൈനികരെ പിരിച്ചുവിടുന്നതിനും മേഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികൾ പുതിയ ചർച്ചയിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോർപ്സ് കമാൻഡർ തലത്തിലുള്ള 19-ാം റൗണ്ട് ചർച്ച കിഴക്കൻ ലഡാക്ക് മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ-മോൾഡോ അതിർത്തി പോയിന്റിൽ നടക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
വിപുലമായ നയതന്ത്ര-സൈനിക ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും കിഴക്കൻ ലഡാക്കിലെ പല മേഖലകളിൽ നിന്നും വേർപിരിഞ്ഞിരുന്നു. എങ്കിലും ചില മേഖലകളിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ട്. ഈ സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള ശ്രമങ്ങളും സൈനികരെ പിൻവലിക്കാനുള്ള നീക്കങ്ങളും ആണ് പുതിയ ചർച്ചകളിലൂടെ നടക്കുന്നത്.
Discussion about this post