ലക്‌നൗ: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രതികൾക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് കോടതി. പ്രതികൾക്ക് 19 ലക്ഷം രൂപ പിഴ ചുമത്തി. മുഹറം ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിലാണ് കോടതിയുടെ നടപടി.
13 പേർക്ക് മേലാണ് പിഴ ചുമത്തിയത്. 13 പേരും ചേർന്ന് 19, 80,000 രൂപ പിഴ ഒടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയക്കാനും അധികൃതർക്ക് നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 13 പ്രതികളും ഭൂമി കയ്യേറിയാണ് വീട് നിർമ്മിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കോടതിയുടെ നടപടി.
ജൂലൈ 29നായിരുന്നു മുഹറം. ഇതിനോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെയായിരുന്നു പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച. ഇതോടെ 33 പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. മിർഗഞ്ച് പോലീസ് ആയിരുന്നു അറസ്റ്റ് ചെയ്തത്.
Discussion about this post