പ്രയാഗ്രാജ്: അലഹബാദ് സർവ്വകലാശാലയിലെ മുസ്ലീം ഹോസറ്റലിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി ഉത്തർപ്രദേശ് പോലീസ്. 30 ക്രൂഡ് ബോംബുകളും രണ്ട് തോക്കുകളും രണ്ട് ലൈവ് കാട്രിഡ്ജുകളുമാണ് പോലീസ് കണ്ടെടുത്തത്.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മുസ്ലീം ഹോസ്റ്റലിൽ പോലീസ് എത്തിയത്. തുടർന്ന് മുറികളിൽ നടത്തിയ പരിശോധനയിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഹോസ്റ്റലിലിലെ റൂം നമ്പർ 11 ൽ താമസിക്കുന്ന ആസിഫ് ഇഖ്ബാൽ തനിക്ക് നേരെ വധശ്രമം നടന്നെന്ന് ആരോപിച്ചാണ് പോലീസിന്റെ സഹായം തേടിയത്. റൂംമേറ്റായ ജലാൽ അക്ബറുമായി തർക്കമുണ്ടായതായി ആസിഫ് പരാതിപ്പെട്ടു. തർക്കത്തിനൊടുവിൽ ആക്രമിക്കപ്പെട്ടപ്പോൾ ഓടിരക്ഷപ്പെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും എന്തിനാണെന്ന അന്വേഷണത്തിലാണ് പോലീസ്.
Discussion about this post