ലഖ്നൗ: ഉത്തർ പ്രദേശിലെ കൗശംബിയിൽ തിലകം ചാർത്തിയതിന് പതിമൂന്ന് വയസുകാരനായ ഹിന്ദു കുട്ടിക്ക് ഇസ്ലാമിക മൗലികവാദികളുടെ ക്രൂരമർദനം. തിലകം മായ്ച്ചു കളയാൻ അക്രമികൾ ആദ്യം കുട്ടിയോട് ആവശ്യപ്പെട്ടു. ഇത് എതിർത്തതിനെ തുടർന്ന് കുട്ടിയെ അക്രമികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാസിം, ഇജാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ഇരുവരും ചേർന്ന് മർദിച്ചതിനൊപ്പം അസഭ്യവർഷം നടത്തിയതായും എഫ് ഐ ആറിൽ പറയുന്നു.
തിലകം മായ്ച്ചു കളഞ്ഞിട്ട് മസ്ജിദിൽ പോയി നിസ്കരിക്കാൻ പ്രതികൾ കുട്ടിയെ നിർബന്ധിച്ചു. കുട്ടി ഇതിനും വിസമ്മതിച്ചതോടെ അക്രമികൾ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് വന്നു. ധമാവ പഞ്ചായത്ത് ഓഫീസിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ഒരു മദ്രസയുണ്ടെന്നും ഇവിടം കേന്ദ്രമാക്കിയാണ് അക്രമികൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു. മദ്രസ അടച്ച് പൂട്ടാൻ പോലീസ് തയ്യാറാകണമെന്നും ഇല്ലെങ്കിൽ തങ്ങൾ പ്രതിഷേധം കടുപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post