ജോധ്പൂർ : ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ പരാമർശം രാജസ്ഥാനിൽ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രാജസ്ഥാനിലെ അഭിഭാഷകർ ഇപ്പോൾ സമരത്തിലാണ്. ജോധ്പൂരിലെ ഹൈക്കോടതിയുടെയും കീഴ്ക്കോടതിയുടെയും പ്രവർത്തനങ്ങളെ അഭിഭാഷകരുടെ സമരം സാരമായി ബാധിച്ചിട്ടുണ്ട്.
ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണെന്ന ഗെലോട്ടിന്റെ പ്രസ്താവനയായിരുന്നു വിവാദങ്ങൾ സൃഷ്ടിച്ചത്. അഭിഭാഷകർ തയ്യാറാക്കിയ ഉത്തരവുകളാണ് ചില ജഡ്ജിമാർ വായിക്കുന്നതെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ഈ വിവാദ പരാമർശങ്ങളാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. തുടർന്ന് അഭിഭാഷകർ ഹൈക്കോടതിയുടെ പ്രധാന ബെഞ്ച് സ്ഥിതി ചെയ്യുന്ന ജോധ്പൂരിലെ എല്ലാ കോടതികളിലും പകൽ സമരം പ്രഖ്യാപിച്ചിരുന്നു.
ജുഡീഷ്യറിക്കെതിരെ മുഖ്യമന്ത്രി അപമാനകരമായ പരാമർശം നടത്തിയതിനാൽ അഭിഭാഷകർ ജോലി ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് രാജസ്ഥാൻ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രവി ബൻസാലി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജോധ്പൂരിലെ പതിനായിരത്തോളം അഭിഭാഷകരാണ് ഇന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി സമരം നടത്തുന്നത്.
Discussion about this post