ചെന്നൈ: രജനീകാന്ത് പ്രധാനവേശത്തിലെത്തിയ ജയിലർ ഉണ്ടാക്കിയ ഓളം തെന്നിന്ത്യൻ സിനിമാലോകത്ത് ഇത് വരെ അവസാനിച്ചിട്ടില്ല. തിയേറ്ററുകൾ നിറഞ്ഞ് കവിഞ്ഞാണ് പല ഷോകളും നടക്കുന്നത്. ചിത്രം തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച ലാഭമേറിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
നിർമാതാവ് കലാനിധി മാരൻ വൻ സന്തോഷത്തിലാണ്. ചിത്രത്തിന്റെ ലാഭവും, അതോടൊപ്പം ചില സമ്മാനങ്ങളും അദ്ദേഹം രജനീകാന്തിനും മറ്റ് അണിയറ പ്രവർത്തകർക്കുമായി നൽകി. 100 കോടി രൂപയുടെ ബോണസും അത്യാഡംബര കാറുകളുമാണ് രജനികാന്ത് ഉൾപ്പെടെ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നൽകിയത്.
ഇപ്പോഴിതാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വലിയ തുക മാറ്റിവച്ചിരിക്കുകയാണ് സൺപിക്‌ചേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാളും കലാനിധി മാരന്റെ ഭാര്യയുമായ കാവേരി കലാനിധി. പാവപ്പെട്ട 100 കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി 1 കോടി രൂപയുടെ ചെക്കാണ് അവർ അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്ക് കൈമാറിയത്.
Discussion about this post