ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെ ഒരു രീതിയിലും ബാധിക്കില്ലെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റഷ്യയിലെ അംബാസിഡറുമായ പങ്കജ് ശരൺ. റഷ്യയും ജി7 രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജി20 ഉച്ചകോടി ഒഴിവാക്കാൻ പുടിൻ തീരുമാനിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കാത്തിന്റെ നഷ്ടം ചൈനയ്ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
” റഷ്യയുടേയും ചൈനയുടേയും പേരിൽ ജി20യുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ജി7നുമായുള്ള ചില പ്രശ്‌നങ്ങൾ കാരണമാണ് പുടിൻ ഇപ്പോഴത്തെ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം. അതൊരിക്കലും ഇന്ത്യയുമായോ പ്രധാനമന്ത്രിയുമായോ ഉള്ള റഷ്യയുടേയും പുടിന്റേയും ബന്ധത്തെ ബാധിക്കില്ല. ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പങ്കെടുക്കുമെന്നും ശരൺ പറയുന്നു.
പ്രസിഡന്റ് ഷി ജിൻപിങ്ങിന് പകരം പ്രധാനമന്ത്രിയെ അയക്കാനുള്ള ചൈനയുടെ തീരുമാനത്തിലൂടെ നഷ്ടം അവർക്ക് മാത്രമാണ് സംഭവിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിൽ ചൈനയുടെ പങ്ക് പ്രധാനമായതിനാൽ ജി20യിലെ ക്രിയാത്മക പങ്കാളിയായി ചൈന പങ്കെടുക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എല്ലാ രാജ്യങ്ങളും പങ്കെടുക്കണമെന്ന് മാത്രമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ചില സാഹചര്യങ്ങൾ കാരണം അത് സംഭവിക്കാറില്ലെന്നും” ശരൺ പറയുന്നു.
Discussion about this post