ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. രണ്ടോ അതിലധികമോ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടാൽ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാൻ വലിയ തോതിൽ സമ്മർദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും പ്രഥമസ്ഥാനം നൽകണം. അക്കാര്യത്തിൽ ഇന്ത്യ ശരിയായ പാതയിൽ ആയിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഏറെ പ്രധാനമായി മാറിയിരിക്കുകയാണ്. ജി20ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ജി 20 ഉച്ചകോടിക്ക് ഇന്ത്യ ലോക നേതാക്കളെ സ്വീകരിക്കുമ്പോ ഞാൻ ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. വിദേശനയം ഇന്ത്യയുടെ ഭരണത്തിൽ പ്രധാന ഘടകം തന്നെയാണ്.
നയതന്ത്ര കാര്യങ്ങളിൽ ഞാൻ പ്രധാനമന്ത്രിക്ക് ഉപദേശങ്ങളൊന്നും നൽകേണ്ട കാര്യമില്ല. ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനും ഉഭയകക്ഷി പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനും ആവശ്യമായ നടപടികൾ പ്രധാനമന്ത്രി സ്വീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുണ്ട്. ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഇപ്പോൾ എനിക്ക് ആശങ്കയെക്കാൾ ശുഭാപ്തി വിശ്വാസമാണ് ഉള്ളത്. അത് തുടരണമെങ്കിൽ യോജിച്ച് നിൽക്കുന്ന സമൂഹമായി തുടരുക എന്നതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
Discussion about this post