ബറേലി: മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേ,ം ദളിത് സ്ത്രീയ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾ അറസ്റ്റിൽ. യുപിയിലെ ബറേലിയിലാണ് സംഭവം. സംഭവത്തിൽ രണ്ട് മുസ്ലീം യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സുഹൃത്തായ മുസ്ലീം സ്ത്രീയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരാണ് യുവതിയെ വിളിച്ചു വരുത്തുന്നത്.
കൂട്ട ബലാത്സംഗം നടത്തിയതിന് ശേഷം ദൃശ്യങ്ങൾ പകർത്തിയെന്നും, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ബി ഫാർമ വിദ്യാർത്ഥിയായ ഷൊയ്ബ്, ബാർബറായി ജോലി ചെയ്യുന്ന നാസിം എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു ഹോട്ടലിൽ വച്ചാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.
ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തുകയും, അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ യുവതി വിവാഹം ചെയ്യാനിരുന്ന വ്യക്തിക്കും പ്രതികൾ അയച്ചു നൽകി. വിവരമറിഞ്ഞ യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. ഇതോടെ കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കളെ പോലീസ് പിടികൂടുന്നത്. പ്രതികൾക്കെതിരെ എസ്സി, എസ്ടി നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തത്.
Discussion about this post