ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ പ്രൗഢോജ്വല ആരംഭം.ഇനി രണ്ടുനാൾ ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കും. മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ആഗോള സമൂഹം മുഴുവനും മൊറോക്കൊയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചില രാജ്യങ്ങൾ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആഫ്രിക്കയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിലപാടിനൊപ്പം ലോകരാജ്യങ്ങൾ നിൽക്കുകയായിരുന്നു.ഇന്ത്യയുടെ ജി 20 പ്രസിഡന്റ് സ്ഥാനം രാജ്യത്തിനകത്തും പുറത്തും ‘സബ്കാ സാത്ത്’ ഉൾപ്പെടുത്തലിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയിൽ ജനങ്ങളുടെ ജി 20 ആയി മാറി. കോടിക്കണക്കിന് ഇന്ത്യക്കാർ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. 60 ലധികം നഗരങ്ങളിൽ. രാജ്യത്ത് 200-ലധികം മീറ്റിംഗുകൾ നടന്നു.’സബ്കാ സാത്ത്’ എന്ന അർത്ഥത്തിൽ, ആഫ്രിക്കൻ യൂണിയന് G20-ൽ സ്ഥിരാംഗത്വം നൽകണമെന്ന് ഇന്ത്യ നിർദ്ദേശിച്ചു. ഈ നിർദ്ദേശം ഞങ്ങളെല്ലാം അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
റഷ്യ-യുക്രെയ്ൻ സംഘർഷവും അദ്ദേഹ അഭിസംബോധനയ്ക്കിടെ പരാമർശിച്ചു. സംഘർഷം വിശ്വാസരാഹിത്യം കൂടാനിടയാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന് ഒരു പുതിയ ദിശ കാണിക്കാനുള്ള സുപ്രധാന സമയമാണ് 21-ാം നൂറ്റാണ്ട്. പഴയ പ്രശ്നങ്ങൾ നമ്മിൽ നിന്ന് പുതിയ പരിഹാരങ്ങൾ തേടുന്ന സമയമാണിത്. അതിനാലാണ് നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് മുന്നോട്ട് പോകേണ്ടത്. നമുക്ക് കോവിഡിനെ പരാജയപ്പെടുത്താൻ കഴിയുമെങ്കിൽ, യുദ്ധം മൂലമുണ്ടാകുന്ന വിശ്വാസ വിശ്വാസരാഹിത്യത്തിലും നമുക്ക് വിജയിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.
നാമെല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത്. ഇത്തവണ, ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് ദീപം പകരും, അത് വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും മാനേജ്മെന്റ്, തീവ്രവാദം , സൈബർ സുരക്ഷ, ആരോഗ്യം, ഊർജം , ജല സുരക്ഷ, എന്നിവയിൽ ഭാവി തലമുറകൾക്കായി ഞങ്ങൾ ഇതിന് ശക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
Discussion about this post