ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയെ ആക്രമിച്ച ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. കോക്കർനാഗ് മേഖലയിലും പരിസരത്തുമാണ് തിരച്ചിൽ തുടരുന്നത്. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ ഭീകരരുടെ ആക്രമണത്തിൽ കേണൽ ഉൾപ്പെടെ മൂന്ന് സുരക്ഷാസേന അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ ഭീകരർ ഒളിവിൽ പോകുകയായിരുന്നു. ഭീകരർ പ്രദേശത്ത് തന്നെ രഹസ്യമായി കഴിയുകയാണെന്നാണ് സൂചന.
കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് വീരമൃത്യുവരിച്ചത്. കോക്കർനാഗ് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാസേന. എന്നാൽ കോണൽ മൻപ്രീത് സിംഗ് ഉൾപ്പെട്ട സംഘത്തെ ഭീകരർ ആക്രമിക്കുകയായിരുന്നു.
Discussion about this post