ഡെറാഡൂൺ : ഭാരത സംസ്കാരത്തെ ഇല്ലാതാക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഉദയ നിധി നടത്തിയ പ്രസ്താവന, ഇൻഡിയ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കർ സിംഗ് ധാമി. ഉദയ നിധി നടത്തിയ വിവാദ പ്രസ്താവനയെ കുറിച്ച് പരാമർശിക്കവേ ധാമി പറഞ്ഞു.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയ നിധിയുടെ പ്രസ്താവന അന്ത്യന്തം അപലപനീയമാണ്. സഖ്യത്തിന്റെ മോശം ചിന്താഗതിയാണിത്. ഇനി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പൊതു ജനങ്ങൾ ഇതിനെല്ലാം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിയ സഖ്യത്തിലെ അംഗങ്ങൾ സനാതന ധർമ്മത്തിനെതിരായി സംസാരിക്കുന്നു. പക്ഷെ അവരുടെ നേതാക്കന്മാർ ആരും അതിനെ എതിർത്ത് മുൻപോട്ടു വരുന്നില്ല. അതിനർത്ഥം അവരുടെയെല്ലാം ലക്ഷ്യം ഒന്ന് തന്നെയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
സനാതന ധർമ്മത്തെ അവഹേളിക്കുകയും മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയുമാണ് ഇൻഡി സഖ്യമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും ചൂണ്ടിക്കാട്ടി.മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവരെ നിശബ്ദമാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിൽ ഉണ്ട്. കോൺഗ്രസ്സ് പാർട്ടിക്ക് ഇപ്പോഴും അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ ചിന്താഗതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പുതിയ സഖ്യത്തിന്റെ കോമാളിത്തരങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിലെ ജനങ്ങളെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post