Sunday, March 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഹൈദരാബാദ് പാകിസ്താന്റെ ഭാഗമാകുന്നത് സ്വപ്നം കണ്ട് നൈസാമുമാർ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ; രക്തം മരവിപ്പിക്കുന്ന രംഗങ്ങളുമായി ‘റസാകർ‘ ടീസർ (വീഡിയോ)

തെലുങ്കിന് പുറമേ ഹിന്ദിയിലും തമിഴിലും കന്നഡയിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിനെത്തും

by Brave India Desk
Sep 18, 2023, 08:20 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിമുഖത കാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്താൻ ആഭിമുഖ്യത്തിന്റെ പേരിൽ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം റസാകറിന്റെ ടീസർ പുറത്തിറങ്ങി. 1948ലെ ഹൈദരാബാദ് വിമോചന പ്രസ്ഥാനത്തെ അടിച്ചമർത്താൻ പാകിസ്താന്റെ രഹസ്യ പിന്തുണയോടെ ഹൈദരാബാദ് നൈസാം രൂപം നൽകിയ സായുധ സേനയായ റസാകർ നടത്തിയ കൊടും ക്രൂരതകളാണ് ചിത്രത്തിന്റെ പ്രമേയം. തെലങ്കാന വിമോചന ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

സമരവീർ ക്രിയേഷൻസിന്റെ ബാനറിൽ ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യത സത്യനാരായണയാണ്. ബോബി സിംഹയും വേദികയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്കിന് പുറമേ ഹിന്ദിയിലും തമിഴിലും കന്നഡയിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം 2024ൽ പ്രദർശനത്തിനെത്തും.

Stories you may like

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ’; ട്രംപിനോട് മുൻ യുഎസ് സൈനികൻ

ആരായിരുന്നു റസാകർ?

1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഹൈദരാബാദിലെ അന്നത്തെ നൈസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ആദ്യം ഇന്ത്യൻ യൂണിയനിൽ പൂർണമായും ലയിക്കാൻ സന്നദ്ധനായിരുന്നില്ല. ഹൈദരാബാദിന്റെ പ്രതിരോധ കാര്യങ്ങളും വിദേശകാര്യവും ഇന്ത്യൻ റിപ്പബ്ലിക് നിയന്ത്രിക്കണമെന്നും എന്നാൽ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു നൈസാമിന്റെ നിർദേശം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി നൈസാം പാകിസ്താന് 15 മില്ല്യൺ പൗണ്ട് നൽകുകയും റസാകർ എന്ന പേരിൽ സായുധ സേനക്ക് രൂപം നൽകുകയും ചെയ്തു.

മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ സായുധ സംഘമായിരുന്നു റസാകർ. ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷത്തിൽ പരം ജിഹാദികൾക്ക് റസാകർ പരിശീലനം നൽകി. തെലുങ്ക് ദേശത്തിന്റെ മുക്കിലും മൂലയിലും അഴിഞ്ഞാടിയ റസാകർ സേന ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് മതം മാറ്റുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും സ്വത്തുക്കളും ഭൂമിയും തട്ടിയെടുക്കുകയും ചെയ്തു.

റസാകറിന്റെ ക്രൂരതകൾക്കെതിരെ പ്രതിരോധം തീർത്തവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ച് ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാക്കി. പിടിച്ചു നിൽക്കാൻ കഴിയാതെ ആയിരക്കണക്കിന് ഹിന്ദുക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. തെലുങ്ക് ദേശത്തെ 150 ഗ്രാമങ്ങളിൽ റസാകർ തേർവാഴ്ച നടത്തി.

ഹിന്ദുക്കൾക്കെതിരെ തെലുങ്ക് ദേശത്ത് നടക്കുന്ന ക്രൂരതകൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കാതുകളിൽ എത്തി. എന്നാൽ കിഴക്കൻ പാകിസ്താനിൽ നിന്നും പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുമുള്ള ആക്രമണം ഭയന്ന് നെഹ്രു നൈസാമിനെ തൊടാൻ മടിച്ചു. എന്നാൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ശക്തമായ നിലപാടിന് മുന്നിൽ മുട്ടുമടക്കിയ നെഹ്രു ഒടുവിൽ മനസില്ലാ മനസോടെ ഹൈദരബാദിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറായി.

ഒടുവിൽ 1948ൽ ഇന്ത്യൻ സൈന്യം ഹൈദരാബാദിൽ ‘ഓപ്പറേഷൻ പോളോ‘ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. വെറും അഞ്ച് ദിവസത്തിനുള്ളിൽ നൈസാമിന്റെ സേനയെ പരാജയപ്പെടുത്തിയ ഇന്ത്യൻ സൈന്യം ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. മുപ്പത്തയ്യായിരത്തോളം സൈനികർ അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർ വരുന്ന നൈസാമിന്റെ പട തോറ്റോടി. 5,738 ജിഹാദികളെ ഇന്ത്യൻ സൈന്യം കാലപുരിക്ക് അയച്ചപ്പോൾ 35 ധീരസൈനികർ വീരമൃത്യു വരിച്ചു.

നൈസാം പട്ടേലിന് മുന്നിൽ മുട്ടുമടക്കിയതോടെ ഹൈദരാബാദ് ഇന്ത്യൻ യൂണിയന്റെ ഭാഗമായി. മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ നേതാവ് കാസിം റിസ്വി 1948 മുതൽ 1957 വരെ ജയിലിൽ കിടന്നു. പിന്നീട് ഇയാൾ ഒളിച്ചോടി പാകിസ്താനിൽ അഭയം പ്രാപിച്ചു.

പാകിസ്താനിലേക്ക് രക്ഷപ്പെടുന്നതിന് മുൻപ് റിസ്വി, മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻറ്റെ നേതൃത്വം അബ്ദുൾ വാഹിദ് ഒവൈസിക്ക് കൈമാറി. പിന്നീട് മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീൻ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി മാറി. അസദുദ്ദീൻ ഒവൈസിയും അക്ബറുദ്ദീൻ ഒവൈസിയുമാണ് ഇന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ അമരക്കാർ.

Tags: Hyderabad NizamRazakarOperation PoloHyderabad Liberationindian army
Share23TweetSendShare

Latest stories from this section

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ബംഗാളിൽ ഇത്തവണ എട്ടു ഘട്ടങ്ങളില്ല, വോട്ടെടുപ്പ് വെറും രണ്ട് ഘട്ടത്തിൽ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നീക്കം

ഇലക്ടറൽ ബോണ്ട്; ഇൻഡി സഖ്യത്തിനും ബി ജെ പി ക്കും കിട്ടിയത് സമാനമായ തുക, മറിച്ചു പറയുന്നത് തെറ്റ്;  കണക്ക് നിരത്തി അമിത് ഷാ

‘പാർലമെൻ്റ് പടിക്കൽ ചായയും പക്കവടയും; രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നു’;  ആഞ്ഞടിച്ച് അമിത് ഷാ!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ശബരിമല ആചാരങ്ങളിൽ അവസാന വാക്ക് കോടതിയല്ല; യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ ആഞ്ഞടിച്ച് പന്തളം കൊട്ടാരം

Discussion about this post

Latest News

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അവഗണന; കോൺഗ്രസിനെ ഞെട്ടിച്ച് ശശി തരൂർ എംപി ഇടയുന്നു, പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നേക്കും!

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

സ്പീക്കറുടെ കസേരയ്ക്ക് മുകളിലല്ല ആരും; അവിശ്വാസ പ്രമേയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മോദിയുടെ കൊട്ട്.

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

സൂര്യാഘാതത്തിന് സാധ്യത; കേരളത്തിൽ വെയിൽ കടുക്കുന്നു, അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുന്നവർ ജാഗ്രതൈ!

‘എന്തു സംഭവിച്ചാലും താൻ  ഹലാൽ മാംസം വിൽക്കില്ല’ : ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ

‘എന്തു സംഭവിച്ചാലും താൻ ഹലാൽ മാംസം വിൽക്കില്ല’ : ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ

അയോധ്യയിലേക്ക് അമ്മയും 1200 ഭക്തരും; ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയിയും

അയോധ്യയിലേക്ക് അമ്മയും 1200 ഭക്തരും; ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയിയും

മോദി ഒരു അസാമാന്യ നേതാവ്; ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തി ട്രംപ്; തരംഗമായി അമേരിക്കൻ പ്രസിഡന്റിന്റെ സ്നേഹസന്ദേശം

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ’; ട്രംപിനോട് മുൻ യുഎസ് സൈനികൻ

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

പറവൂരിൽ വികസനമില്ല, പണി അറിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ പെട്ടിപിടിക്കാൻ പോകാം; വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

പറവൂരിൽ വികസനമില്ല, പണി അറിയില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ പെട്ടിപിടിക്കാൻ പോകാം; വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies