ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും നയതന്ത്ര തർക്കം തുടരുന്നതിനിടെ, ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐ കോടതി. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നോട്ടീസ് പതിച്ചു. മൊഹാലി എൻഐഎ കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇയാളുടെ പേരിൽ ഇന്ത്യയിൽ കൊലപാതകവും മറ്റ് ഭീകര പ്രവർത്തനങ്ങളുമായി പത്തോളം ക്രിമിനൽ കേസുകളുണ്ട്
നേരത്തെ ഖാലിസ്ഥാൻഭീകരനായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു. ചണ്ഡീഗഡിലെ വീടും അമൃത്സറിൽ ഇയാളുടെ പേരിലുള്ള സ്ഥലവുമാണ് എൻഐഎ കണ്ടുകെട്ടിയത്.
നിജ്ജാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ഇന്ന് പുറത്ത് വിട്ടിരുന്നു. അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാട്ട നിജ്ജാർ ക്ഷേത്രഭരണത്തിനായി സ്വന്തം സഹോദരനെ പോലും ആക്രമിച്ചിരുന്നു. കൊടും ഭീകരനും 200 ഓളം കൊലപാതക കേസിൽ പ്രതിയുമായ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് ഭീകരൻ ഗുർദീപ് സിംഗ് എന്ന ദീപ ഹരൻവാലയുടെ സംഘത്തിലെ അംഗമായിരുന്നു നിജ്ജാർ.
1997 ൽ രവിശർമ എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കിയാണ് ഇയാൾ കാനഡയിലേക്ക് കടന്നത്. തുടർന്ന് സ്‌പോൺസർ ചെയ്ത സ്ത്രീയുമായി വിവാഹബന്ധം സ്ഥാപിച്ച് അത് വഴി കനേഡിയൻ പൗരത്വം നേടിയെടുക്കാനും ശ്രമിച്ചു.
Discussion about this post