ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ച ശേഷം മാദ്ധ്യമസ്ഥാപനം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തൽ. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ജിതിൻ കെ ജേക്കബ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചൈനയുടെ പണം പറ്റി ഇന്ത്യ വിരുദ്ധ വാർത്തകൾ കൊടുക്കുന്ന ഒരു ഓൺലൈൻ മാദ്ധ്യമ സ്ഥാപനത്തിലും, അതിൽ മാദ്ധ്യമ പ്രവർത്തകർ എന്ന വ്യാജേനെ ജോലി ചെയ്തിരുന്ന ചൈനയുടെ ചാരന്മാരുടെയും വീടുകളിലും നടന്ന റെയ്ഡിന്റെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) ന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും റെയ്ഡ് നടന്നതിൽ അത്ഭുതം ഒന്നുമില്ലെന്ന് ജിതിൻ കെ ജേക്കബ് കുറിച്ചു. കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമങ്ങൾ ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും, അട്ടിമറിക്കും, ദേശദ്രോഹ പ്രവർത്തനങ്ങൾക്കും വേണ്ടി എത്രയോ കാലങ്ങളായി ശ്രമിക്കുന്നു. ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ് ഈ ഭീകര ഗ്രൂപ്പുകൾ. ഇനിയും ഇതുപോലുള്ള ഭീകര ഗ്രൂപ്പുകളെ തല പൊക്കാൻ അനുവദിച്ചുകൂടാ എന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :
ചൈനയുടെ പണം പറ്റി ഇന്ത്യ വിരുദ്ധ വാർത്തകൾ കൊടുക്കുന്ന ഒരു ഓൺലൈൻ മാദ്ധ്യമ സ്ഥാപനത്തിലും, അതിൽ മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ ജോലി ചെയ്തിരുന്ന ചൈനയുടെ ചാരന്മാരുടെയും വീടുകളിലും നടന്ന റെയ്ഡിന്റെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) ന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും റെയ്ഡ് നടന്നതിൽ അത്ഭുതം ഒന്നുമില്ല. നമ്മുടെ രാജ്യത്തിന്റെ സഹിഷ്ണുത മുതലെടുക്കുക ആയിരുന്നു ഇത്രയും കാലവും ഇക്കൂട്ടർ. ഇപ്പോഴും ഇന്ത്യക്ക് ഉള്ളിൽ നമ്മുടെ നികുതിപ്പണത്തിന്റെ ഗുണവും, സുരക്ഷയും കൈപറ്റി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ഭീകര ഗ്രൂപ്പുകളെ കണ്ടെത്തി ഉന്മൂലനം ചെയ്യാൻ നമുക്ക് ആകുന്നില്ല എന്നത് രാജ്യത്തിന്റെ പരാജയം ആണ്.
കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമങ്ങൾ ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും, അട്ടിമറിക്കും, ദേശദ്രോഹ പ്രവർത്തനങ്ങൾക്കും വേണ്ടി എത്രയോ കാലങ്ങളായി ശ്രമിക്കുന്നു. എന്നിട്ടും ഇക്കൂട്ടർക്ക് എതിരെ കടുത്ത നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ മടിക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.
ഇപ്പോൾ ആരോപണ വിധേയമായ കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക പ്രോപഗണ്ട മാദ്ധ്യമം ചൈനയുടെ പണം കൈപ്പറ്റുന്ന കാര്യം ഒരു അമേരിക്കൻ മാദ്ധ്യമം ആണ് റിപ്പോർട്ട് ചെയ്തത് എന്നോർക്കണം. നമ്മുടെ ഏജൻസികൾ ഇത് അറിഞ്ഞിട്ട് പോലുമില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും ഒരു നടപടിയും ഇക്കാലമത്രയും എടുത്തില്ല എന്ന് വേണം മനസിലാക്കാൻ.
വിദേശ ട്രിപ്പും, കൂടെ ഈന്തപ്പഴവും, അണ്ടിപ്പരിപ്പും കൊടുത്താൽ എന്ത് ഊളത്തരത്തിനും കൂട്ട് നില്കുന്നവരാണ് ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർ എന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ പറഞ്ഞത് ഓർക്കുന്നു. ഗൾഫിൽ ഒക്കെ വെച്ച് കൊടുക്കുന്ന മാദ്ധ്യമ അവാർഡ് മഹാമാഹം ഒക്കെ എന്തിന് വേണ്ടി ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാം. തുർക്കി പോലുള്ള രാജ്യങ്ങളിൽ വിനോദ യാത്ര പോകുന്ന ചാനൽ ജഡ്ജിമാരുടെ സ്‌പോൺസർമാരും ആരാണ് എന്നതും പരസ്യമായ രഹസ്യമാണ്.
ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുക ആണ് ഈ ഭീകര ഗ്രൂപ്പുകൾ. ഇനിയും ഇതുപോലുള്ള ഭീകര ഗ്രൂപ്പുകളെ തല പൊക്കാൻ അനുവദിച്ചുകൂട. വ്യാജ വാർത്തകൾ സൃഷ്ടിച്ച് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പല തവണ ശ്രമിച്ചിട്ടും മാദ്ധ്യമ സ്ഥാപനങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒന്ന് രണ്ട് ഭീകര സ്ഥാപനങ്ങളെ ഒന്നോ രണ്ടോ ദിവസം പൂട്ടിച്ചത് അല്ലാതെ ഒന്നും നടന്നിട്ടില്ല. പച്ചക്ക് വർഗീയതയും, ഇന്ത്യ വിരുദ്ധതയും, വ്യാജ വാർത്തകളും നൽകിയിട്ടും മീഡിയ വൺ പോലുള്ള ഭീകര മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാം ഈ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ പരാജയം.
സ്വാധീനം ഇല്ലാത്ത സ്ഥലത്ത് സഹിഷ്ണുതയും, ജനാധിപത്യവും, മനുഷ്യാവകാശവും പ്രസംഗിക്കുകയും, സ്വാധീനം ഉള്ളിടത്ത് 51 വെട്ട് വെട്ടി മനുഷ്യരെ കൊല്ലുകയും, അതിലെ പ്രതികൾ ആയ കമ്മ്യൂണിസ്റ്റ് ഭീകരർ പുഴുത്ത് ചാകുമ്പോൾ അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യ വിരുദ്ധതയും, ചൈന വിധേയത്വം ഇപ്പോഴും മനസിലാക്കാത്തത് കേന്ദ്ര സർക്കാരിന് മാത്രമാണ് എന്ന് തോന്നുന്നു.
ഈ റെയ്ഡ് കൊണ്ട് എന്തെങ്കിലും സംഭവിക്കും എന്ന് തോന്നുന്നില്ല. മീഡിയ വൺ പോലെയുള്ള ഭീകര മാദ്ധ്യമം ഇപ്പോഴും പ്രവർത്തിക്കുന്ന നാടാണ് ഇത്. സിറ്റിംഗിന് കോടികൾ വിലയുള്ള അഭിഭാഷകർ ഇപ്പോൾ ചൈനക്ക് വേണ്ടി രംഗത്ത് ഇറങ്ങും. സംഭവിക്കാൻ പോകുന്നത് റെയ്ഡ് നടത്തിയ ഡൽഹി പൊലീസിനെതിരെ കോടതി ആഞ്ഞടിക്കും. പതിവ് പോലെ വീണ്ടും ഇക്കൂട്ടർ മാദ്ധ്യമ സ്ഥാപനം എന്ന പേരിൽ ഉള്ള ആ ഭീകരവാദ സ്ഥാപനം തുറന്നു വെച്ച് ചൈനയുടെ പണവും പറ്റി ഇന്ത്യക്ക് എതിരായി ഭീകര പ്രവർത്തനം തുടരും. റെയ്ഡുകൾ കൊണ്ടോ, കേസ് എടുത്തിട്ടോ ഒരു കാര്യവുമില്ല എന്നത് മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്. എത്ര തെളിവുകൾ ഹാജരാക്കിയാലും മാദ്ധ്യമ പ്രവർത്തനം എന്ന ലേബൽ സ്വയം അണിഞ്ഞു നടക്കുന്നത് കൊണ്ട് കോടതികൾ അംഗീകരിക്കില്ല.
ഇന്ത്യയെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശത്രു രാജ്യങ്ങൾ ഏതറ്റം വരെയും പോകും. ചൈനയിൽ നിന്ന് ആഗോള കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരുന്നത് തടയണം എങ്കിൽ ഇന്ത്യയിൽ അരാജകത്വം ഉണ്ടാകണം. ക്രമസമാധാനം തകരണം. അതിന് വേണ്ടി ഏത് അറ്റം വരെയും ഇന്ത്യയിലെ ചൈനീസ് ചാരന്മാർ പോകും. ഇന്ത്യയിലെ വൻകിട കമ്പനികൾക്ക് എതിരെ കഴിഞ്ഞ 6 മാസങ്ങൾക്ക് ഉള്ളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും. പക്ഷെ അതെല്ലാം ദയനീയമായി പരാജയപെട്ടു എന്നത് വേറെ കാര്യം.
ഇന്ത്യക്ക് ഉള്ളിലെ ചൈനയുടെ ചാരന്മാരെ കണ്ടെത്താനും, ഉന്മൂലനം ചെയ്യാനും നിലവിലെ സംവിധാനങ്ങളും, നിയമവും ഒന്നും പോരാ. ചൈനയും, ഇന്ത്യയിലെ ചൈനീസ് ചാരന്മാരും ജനങ്ങളെ ഇളക്കി വിടാനും, ഇന്ത്യയെ സാമ്പത്തീകമായി അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഇനിയും തുടരും.
ഇന്ത്യക്ക് ഉള്ളിൽ ഉണ്ടാകുന്ന ഒരു ചെറിയ കലാപം പോലും ഇന്ത്യക്ക് ഇനി താങ്ങാൻ കഴിയില്ല. അങ്ങനെ ഉണ്ടായാൽ ഇന്ത്യക്ക് സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാകും, നിക്ഷേപകർ പിൻവലിയും. അതുകൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടായിട്ട് നേരിടാൻ നോക്കി നിൽക്കരുത്, പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യണം.
അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം പ്രതികരിക്കാൻ. ഒരിക്കലും തല പൊക്കാത്ത രീതിയിൽ അടിച്ചമർത്തണം. മാദ്ധ്യമ പ്രവർത്തനം എന്നപേരിൽ ഇന്ത്യക്ക് എതിരായ ഭീകര പ്രവർത്തനം ആണ് ഇവർ നടത്തുന്നത്.
2047 ൽ ഇന്ത്യയെ ഇസ്ലാമിക് രാഷ്ട്രമാക്കാൻ തുനിഞ്ഞ് ഇറങ്ങിയവനെയൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ പൊക്കികൊണ്ട് പോയത് പോലെ, മാനവ കുലത്തിനു തന്നെ ഭീഷണിയായ, ലോകം മുഴുവൻ തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് ഭീകരതയെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കുക തന്നെ വേണം.. ‘അജ്ഞാതരു’ടെ സേവനം കാനഡയിലും, പാകിസ്താനിലും, യുകെയിലും മാത്രം മതിയോ എന്ന് ഇനിയെങ്കിലും രാജ്യം ആലോചിക്കേണ്ട സമയമായി…
Discussion about this post