സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു.സിറിയയിലെ ഹോംസ് നഗരത്തിലെ സൈനിക കോളേജിൽ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സിറിയൻ പ്രതിരോധ മന്ത്രിയും ചടങ്ങിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. 240 ലെറെ പേർക്ക് പരിക്കേറ്റതായും പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടാമെന്നുമാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
മരിച്ചവരിൽ പകുതിയും സൈനിക ബിരുദധാരികളും 14 പേർ സാധാരണക്കാരുമായിരുന്നു. ആറ് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനകളാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൃത്യമായ പേര് പരാമർശിക്കാതെ അന്താരാഷ്ട്ര സേനയുടെ പിന്തുണയുള്ള കലാപകാരികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യം ആരോപിക്കുന്നത്.
Discussion about this post