ടെൽ അവീവ് : പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ആയ ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നതായി ഇസ്രായേൽ ദേശീയ രക്ഷാപ്രവർത്തന ഏജൻസി അറിയിച്ചു. 561 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ഇസ്രായേലി ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 77 പേരുടെ നില ഗുരുതരമാണെന്നും ഇസ്രായേൽ അറിയിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധപ്രഖ്യാപനം നടത്തിയ ശേഷം ഇസ്രായേൽ ഗാസയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിൽ 1,610 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന് ഹമാസ് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post