വാഷിംഗ്ടൺ: പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയാൽ ഹമാസിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ചൊണാൾഡ് ട്രംപ്. ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ യുഎസിൽ പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.അധികാരം ലഭിച്ചാൽ പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഹമാസിനോടും മുസ്ലീം തീവ്രവാദികളോടും അനുഭാവം പുലർത്തുന്നവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് അനുകൂല പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോവയിലെ പ്രചരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീണ്ടും പ്രസിഡന്റ് ആയാൽ ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കാത്തവരെ യുഎസിലേക്ക് കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂതവിരോധികളായ വിദ്യാർത്ഥികൾക്ക് വിസ നൽകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗാസയിൽ നിന്നുള്ള അഭയാർത്ഥികളെ തടയുമെന്നും തന്റെ ആദ്യകാല മുസ്ലീം യാത്രാ നിരോധനം ഉടൻ വിപുലീകരിക്കുമെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
കുടിയേറ്റവിരുദ്ധ സമീപനമാണ് ട്രംപ് സ്വീകരിച്ച് വരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അടിസ്ഥാനഘടകമായത്. ഇസ്രായേൽ പോലൊരു രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അയോഗ്യരാണ്. ഹമാസിനെ പിന്തുണയ്ക്കുന്നവരും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവർക്കും അയോഗ്യത കൽപ്പിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post