മുംബൈ: ദുരഭിമാനക്കൊലയിൽ രണ്ട് പേർ അറസ്റ്റിൽ. ദമ്പതികളെ കൊന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ ഗോറ ഖാൻ, മകൻ സൽമാൻ ഗോറ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദേശികളായ രമേഷ് ചന്ദ്ര, ഗുൽനാസ് എന്നിവരെ യുവതിയുടെ പിതാവും സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.
ശനിയാഴ്ച മാൻഖുർദ് പ്രദേശത്തെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ യുവാവ് കൊല്ലപ്പെട്ടത് ആഴത്തിലേറ്റ മുറിവ് കാരണമാണെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് മൃതദേഹം രമേഷ് ചന്ദ്രയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
രണ്ട് ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. യുവതിയുടെ കുത്തിനേറ്റ മുറിവും രമേഷ് ചന്ദ്രയുടേതിന് സമാനമായതോടെ കൂടുതൽ അന്വേഷണം നടത്തുകയും ഇരുവരും ദമ്പതികളാണെന്നും തിരിച്ചറിഞ്ഞു.
മരിക്കുന്നതിന് മുൻപ് വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി ഗുൽനാസ് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിനാൽ ഗോറ ഖാനും മകൻ സൽമാൻ ഗോറ ഖാനും സൽമാന്റെ സുഹൃത്ത് മുഹമ്മദ് ഖാനും ചേർന്ന് ദമ്പതികളെ കൊല്ലാൻ പദ്ധതിയിട്ടു.ഗുൽനാസിന്റെ പിതാവ് ഗോറ ഖാൻ (50) ദമ്പതികളെ ബന്ധപ്പെടുകയും അവരെ മുംബൈയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ക്ഷണപ്രകാരം എത്തിയ ദമ്പതികളെ ഗോറ ഖാനും സൽമാൻ ഗോറ ഖാനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൽമാന്റെ പ്രായപൂർത്തിയാവാത്ത മൂന്ന് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post