ബംഗളൂരു: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ അച്ഛനെ കൊലപ്പെടുത്തി മകൻ. കർണാടകയിലാണ് ഈ ദാരുണസംഭവം നടന്നത്. കുടകിലെ വിരാജ്‌പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പ (63) ആണ് കൊല്ലപ്പെട്ടത്. സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ ചിട്ടിയപ്പയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഇയാളുടെ ഇളയ മകൻ ദർശൻ തമ്മയ്യ (38)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നേരത്തെ മരിച്ച ചിട്ടിയപ്പ മക്കൾക്കൊപ്പമായിരുന്നു താമസം. മൂത്ത മകൻറെ ഭാര്യയാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. പോയി. കുറച്ച് ദിവസമായി ഇവർ ബന്ധു വീടുകളിലായിരുന്നു.സംഭവ ദിവസം ഇളയ മകൻ ദർശനാണ് ഭക്ഷണം ഉണ്ടാക്കിയത്.
ചോറിന് കറിയായി സാമ്പാറാണ് ഉണ്ടാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയെന്നാരാപിച്ച് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദർശനെ ചിട്ടിയപ്പ നിരവധി തവണ അധിക്ഷേപിച്ചു. ഇതോടെ പ്രകോപിതനായ ദർശൻ അച്ഛനെ മർദിക്കുകയായിരുന്നു.
Discussion about this post