ന്യൂഡൽഹി: ഈ വരുന്ന ജനുവരി 22 ന് പുണ്യനഗരം സന്ദർശിക്കുന്ന പ്രധാനമന്ത്രി അയോദ്ധ്യയിലെ മസ്ജിദിനും തറക്കല്ലിടൽ കർമ്മം നിർവഹിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു വിഭാഗം മുസ്ലീം നേതാക്കൾ. ശ്രീരാമക്ഷേത്രത്തിന് 25 കിലോമീറ്റർ അകലെ സൊഹാവൽ തഹസിൽ ധനിപൂർ ഗ്രാമത്തിൽ ഉയരുന്ന മസ്ജിദിന് പ്രധാനമന്ത്രി തറക്കല്ലിടണമെന്നാണ് ഒരു വിഭാഗം മുസ്ലീം വിശ്വാസികളുടെ ആവശ്യം.
നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വേണ്ടിയുള്ള ആളാണ്. ഹിന്ദു സഹോദരങ്ങളുടെ ‘ഇബാദത്ഗാഹ്’ (ആരാധനാലയം) ഉദ്ഘാടനം ചെയ്യാൻ വരുമ്പോൾ അദ്ദേഹം മസ്ജിദിന് അടിത്തറയിടണമെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ്, അയോദ്ധ്യ പ്രസിഡന്റ്, . മുഫ്തി ഹിസ്ബുല്ല ബാദ്ഷാ ഖാൻ പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനി മൗലവി അഹമ്മദുല്ല ഷാ ഫൈസാബാദിക്ക് സമർപ്പിക്കപ്പെട്ട ഒരു സൗജന്യ ക്യാൻസർ ആശുപത്രി, ഒരു പള്ളി, ഒരു കമ്മ്യൂണിറ്റി അടുക്കള, ഒരു ഗവേഷണ കേന്ദ്രം എന്നിവ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം നമ്മുടെ ലക്ഷ്യം നിറവേറ്റും. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് അയോദ്ധ്യ മസ്ജിദ് ട്രസ്റ്റ് ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു.
അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ട ജനുവരി 22ന് നടക്കും. അന്ന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാമജന്മഭൂമി ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയ അവസരം അനുഗ്രഹീതമായി തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വൈകാരികമായ ഒരു ദിവസമാണ് ഇന്ന്. ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്റെ വീട്ടിൽ വന്ന് എന്നെ കണ്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു. ജീവിതക്കാലത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നത് എന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
Discussion about this post