അഗർത്തല : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി അതിർത്തി കടന്നെത്തിയ ബംഗ്ലാദേശി യുവതി അറസ്റ്റിൽ. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ത്രിപുരയിൽ വടക്കന്‍ ത്രിപുര ജില്ലയിലെ ധര്‍മനഗറില്‍ ആണ് അനധികൃതമായി അതിർത്തി കടന്ന ബംഗ്ലാദേശ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം യുവതിയുടെ കാമുകൻ ഒളിവിൽ പോയി. ധർമ്മനഗർ സബ്ഡിവിഷനിലെ ഫുൽബാരിയിൽ താമസിക്കുന്ന നൂര്‍ ജലാല്‍ (34) ആണ് യുവതിയുടെ കാമുകൻ. ഇടയ്ക്കിടെ ബംഗ്ലാദേശ് സന്ദർശിക്കാറുണ്ടായിരുന്ന ഇയാൾ അവിടെവച്ചാണ് നസ്രത്ത് എന്നാൽ 24 കാരിയുമായി പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും. നേരത്തെ വിവാഹിതയാണ് നസ്രത്ത്. കാമുകൻ നൂർ ജലാലും മുൻപ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.
പ്രണയത്തിലായതിനെ തുടർന്ന് ഇരുവരും ഫുല്‍ബാരിയില്‍ ഒരുമിച്ച് താമസിച്ചിരുന്നു. നൂർ ജലാൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതിനാൽ ആണ് യുവതി ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയത്. ഏകദേശം 15 ദിവസം മുമ്പാണ് യുവതി നിയമവിരുദ്ധമായി ധര്‍മനഗറില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാമുകൻ നൂർ ജലാലിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Discussion about this post