ന്യൂയോർക്ക്: ഭൂമിയിൽ സൗരക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി സൂര്യനിൽ ഉണ്ടായത് രണ്ട് പൊട്ടിത്തെറികൾ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സൂര്യനിലുണ്ടായ രണ്ട് പൊട്ടിത്തെറികളും അതിശക്തമായിരുന്നുവെന്നാണ് നാസ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ആയിട്ടായിരുന്നു സൂര്യനിൽ സ്‌ഫോടനങ്ങൾ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 9.23 നും ശനിയാഴ്ച രാവിലെ 7.44 നുമായിരുന്നു സ്‌ഫോടനങ്ങൾ. നാസ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഭൂമിയിൽ ആഞ്ഞടിച്ച സൗരക്കാറ്റ് താരമത്യേന ശക്തി കൂടിയത് ആയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടനങ്ങളാണ് സൂര്യൽ ഉണ്ടായത് എന്ന് നാസ വ്യക്തമാക്കിയത്. രണ്ട് ദശാബ്ദക്കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ സൗരക്കാറ്റായിരുന്നു കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.
സോളാർ സ്‌ഫോടനത്തിന് ശേഷം കാന്തിക ക്ഷേത്രത്തിൽ നിന്ന് ബഹിരാകാശത്തേക്ക് പുറന്തള്ളുന്ന സോളാർ പ്ലാസ്മയുടെ മേഘങ്ങളാണ് പിന്നീട് ശക്തി പ്രാപിച്ച് കൊടുങ്കാറ്റായി മാറുന്നത്. സൗരക്കാറ്റ് വിശുമ്പോൾ ആശയ വിനിമയ സംവിധാനങ്ങൾ പ്രവർത്തനരഹിതമാകും. കഴിഞ്ഞ ദിവസം സൗരക്കാറ്റ് വീശിയടിച്ചപ്പോൾ പലഭാഗങ്ങളിലും മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും സമാനമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അതേസമയം സൗകരക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉൾപ്പെടെ സൗരജ്വാല പ്രത്യക്ഷമായിരുന്നു. ലഡാക്കിലായിരുന്നു ഇത്. ലഡാക്കിന് പുറമേ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സൗരജ്വാല പ്രകടമായിരുന്നു.
Discussion about this post