തിരുവനന്തപുരം :ബസ് ചാർജ് കുറവാണെന്ന കാരണത്താൽ തിരുവില്വാമലയിൽ ആറാം ക്ലാസുകാരിയെ ഇറക്കിവിട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷന് മന്ത്രി നിർദ്ദേശവും നൽകി. പെൺകുട്ടി നൽകിയ ബസ് ചാർജ് കുറവാണെന്ന കാരണം പറഞ്ഞാണ് സ്വകാര്യ ബസിലെ കണ്ടക്ടർ ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ടത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയ്ക്ക് തിരുവില്വാമല കാട്ടുകുളം വരെയായിരുന്നു പോകേണ്ടിയിരുന്നത്. പെൺകുട്ടി രണ്ടുരൂപയാണ് കണ്ടക്ടർക്ക് നൽകിയത്. എന്നാൽ അഞ്ചുരൂപയാണ് വേണ്ടതെന്നു കണ്ടക്ടർ ആവശ്യപ്പെട്ടു. കുട്ടിയുടെ കൈയ്യിൽ അഞ്ചുരൂപയില്ലെന്ന് അറിയിച്ചതോടെ കുട്ടിയ്ക്ക് ഇറങ്ങേണ്ട സ്റ്റോപ്പിന് രണ്ടുകിലോമീറ്റർ മുൻപുള്ള സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. പാതിവഴിയിൽ ഇറക്കിവിട്ടതിനെ തുടർന്ന് കരഞ്ഞു നിന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post