ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു. ലോകകപ്പിൽ പാകിസ്താന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് മുൻ ക്യാപ്റ്റൻ കൂടിയായ ഇൻസമാം രാജിവച്ചത്. അതേസമയം ടീമിനകട്ടെ ആഭ്യന്തരകലഹത്തെ തുടർന്നാണ് ഇൻസമാം സ്ഥാനമൊഴിഞ്ഞതെന്ന് റിപ്പോർട്ടുകളുമുണ്ട്.
നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഏജന്റായ യാസോ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിക്ഷേപമുള്ളയാളാണ് ഇൻസമാം. താരങ്ങൾക്ക് ഏറെക്കാലമായി ശമ്പളം ലഭിക്കാത്തതിൽ യാസോ ഇന്റർനാഷണൽ ലിമിറ്റഡും പ്രതിക്കൂട്ടിലാണ്. ഇതേ തുടർന്നാണ് താരം രാജിവച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആകെ 6 മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണത്തിൽ മാത്രമേ പാകിസ്താൻ വിജയിച്ചിട്ടുള്ളൂ. തേൽവിയ്ക്ക് കാരണം ഹൈരാബാദി ബിരിയാണിയാണെന്ന വിചിത്രവാദം വരെ താരങ്ങൾ ഉയർത്തിയിരുന്നു. വലിയ ട്രോളുകളാണ് ഇതിന് പിന്നാലെ വന്നത്.
Discussion about this post